തൊടുപുഴ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തുകയും യുവാവിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയികണ്ടെത്തി. ഒന്നാം പ്രതി ജയഗണേശിന് പത്ത് വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും മൂന്നാം പ്രതി പാണ്ടിയ്ക്ക് രണ്ട് വര്‍ഷം തവടും ഇരുപതിനായിരം രൂപയുമാണ് ശിക്ഷ. രണ്ടാം പ്രതി കനിരാജിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.
വട്ടവട കോവിലൂര്‍ 187-ാം നമ്പര്‍ വീട്ടില്‍ താമസിച്ചിരുന്ന രാമസ്വാമിയുടെ മകന് രംഗസ്വാമി (55)ആണ് കൊല്ലപ്പെട്ടത്. ഇയാള്ക്കൊമുണ്ടായിരുന്ന കേവിലൂര് സ്വദേശി മൂര്‍ത്തി (21)യെയാണ് വാരിയെല്ലിന് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. 2011 ഒക്ടോബര്‍ 10ന് രാത്രി 8.30തോടെ കോവിലൂര്‍ ടൗണില്‍ വച്ചാണ് ആക്രമണം. പിറ്റേ ദിവസം തന്നെ രംഗസ്വാമി മരിച്ചു. ആഴ്ചകളോളം ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് മൂര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ദേവികുളം സി.ഐ ആയിരുന്ന വിശാല്‍ ജോണ്‍സണാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.നൂര്‍ സമീര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: