പാട്ന: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ താളത്തിനൊത്താണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന ജെഡിയു നേതാവ് നിതീഷ്കുമാറിന്റെ രാഷ്ട്രീയ പ്രസ്താവന ബാലിശവും നിരാശ മൂലം ഉണ്ടായതാണെന്നും ഗവര്‍ണ്ണര്‍ കേസരി നാഥ് ത്രിപാഠി പറഞ്ഞു.
ബീഹാറിലെ മുഖ്യമന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ 24-48 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാന്‍ നിതീഷ്കുമാര്‍ ആവശ്യപ്പെടുകയുണ്ടായി. ഇതൊരിക്കലും ഭരണഘടനാപരമായ അവകാശമല്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
എല്ലാവശങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും ത്രിപാഠി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: