ചെന്നൈ: നീലഗിരിയില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റില്‍ നിന്ന് പുള്ളിപ്പുലിയെ ജീവനോടെ പിടികൂടി.
നാല് വയസ് പ്രായമുള്ള പെണ്‍പുലിയെയാണ് വനം വകുപ്പ് അധികൃതര്‍ പിടിച്ചത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് അലഞ്ഞു നടന്നിരുന്ന പുലി ഇവിടെയുള്ള ചില കന്നുകാലികളെ കൊന്നു തിന്നതായി പ്രദേശവാസികള്‍ പരാതി പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് വനം വകുപ്പ് അധിതൃതര്‍ നീലഗിരിയിലെ കോടനാട് എസ്റ്റേറ്റിലുള്ള ജയലളിതയുടെ ബംഗ്ലാവിന് ചുറ്റും ക്യാമറകളും പുലിയെ കുടുക്കാനായി കെണികളും വച്ചിരുന്നു. പിടിയിലായ പുലിയെ പിന്നീട് ഭവാനി വനഭാഗത്തായി കൊണ്ടു വിട്ടു.
കോടനാട് തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു ബംഗ്ലാവിനു സമീപം പുലിയെ കണ്ടതായി വനംവകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്നു പ്രദേശത്തു നാലു ക്യാമറകള്‍ സ്ഥാപിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു.വേനല്‍ക്കാലത്ത് ജയലളിത താമസിക്കാനെത്തുന്നതു കോടനാട് എസ്റ്റേറ്റിലെ ബംഗ്ലാവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: