ന്യൂദല്‍ഹി: ഇനി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആംആദ്മി നേതാവ് യോഗേന്ദ്ര യാദവ്. ഇനി ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുമെന്നാണ് യാദവിന്റെ വാക്കുകളുടെ പൊരുള്‍.
തകര്‍ന്ന് തളര്‍ന്നെങ്കിലും മിക്കയിടങ്ങളിലും കോണ്‍ഗ്രസാണ് ഇപ്പോഴും ബിജെപിയുടെ പ്രധാന എതിരാളി. ബിജെപിയുമായി ഇനി നേരിട്ട് ഏറ്റുമുട്ടുമെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ഇനി ഏറ്റെടുക്കുമെന്നാണ് അര്‍ഥം.
ദല്‍ഹിയില്‍ ആം ആദ്മി കോണ്‍ഗ്രസ് രഹസ്യ സഖ്യമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്ന് പരസ്യമായ രഹസ്യമാണ്. കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ ഏതാണ്ട് മൊത്തമായി ആം ആദ്മിക്ക് മറിക്കുകയായിരുന്നുവെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
മറ്റു സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ അടിതെറ്റിക്കഴിഞ്ഞു. ബിജെപിയും പ്രാദേശിക പാര്‍ട്ടികളുമാണ് മിക്ക സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്നത്.
ശക്തി ക്ഷയിച്ച കോണ്‍ഗ്രസിന് ഇവിടങ്ങളിലൊന്നും ബിജെപിയെ നേരിടാന്‍ ഇപ്പോള്‍ കെല്‍പ്പില്ല. ഇവിടങ്ങളില്‍ ബിജെപിയെ നേരിടാന്‍ അവര്‍ ദല്‍ഹിലെ നയം സ്വീകരിച്ചേക്കും. അതായത് ആം ആദ്മിക്ക് വോട്ടു മറിക്കുക. പക്ഷെ ദല്‍ഹിയില്‍ ഇക്കുറി ഉണ്ടായതുപോലുള്ള അന്തരീക്ഷമല്ല ഒരിടത്തും. ദല്‍ഹിയില്‍ തന്നെ ഇനി ഇത്തരമൊരു അന്തരീക്ഷം ഉണ്ടാവുകയുമില്ല. എങ്കിലും ആം ആദ്മിയും കോണ്‍ഗ്രസും ഇതിനു ശ്രമിച്ചേക്കാം.
പഞ്ചാബ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ഒറീസ എന്നിവിടങ്ങളാകും ഇനി ലക്ഷ്യമെന്നാണ് യാദവ് പറയുന്നത്. എല്ലായിടത്തും കോണ്‍ഗ്രസിന്റെ ക്ഷീണം മുതലാക്കാനാണ് ആംആദ്മിയുടെ ആഗ്രഹം. ഗുജറാത്തില്‍ ബിജെപിക്ക് എതിരാളിയില്ല. ഈ വിടവ് ഞങ്ങള്‍ നികത്തും. കോണ്‍ഗ്രസ് തകരുന്ന സ്ഥലങ്ങളിലെല്ലാം ഈ വിടവുണ്ട്. യാദവ് തുടര്‍ന്നു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുങ്ങുകയാണ്. അവരിപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഒരു തള്ളുകൂടി കൊടുത്താല്‍ പൂര്‍ണ്ണമായും മുങ്ങും. യാദവ് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: