തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ആവശ്യപ്പെട്ടു.
ഗെയിംസിനുശേഷം ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കണം. ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും സുധീരന് പറഞ്ഞു.
ഗെയിംസ് നടത്തിപ്പുമായി നിരവധി ആക്ഷേപങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സുധീരന്റെ ആദ്യ പ്രതികരണമാണിത്.
അതേസമയം ആരൊക്കെ തേജോവധം ചെയ്താലും തന്റെ നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും സുധീരന് പറഞ്ഞു. ഗോകുലം ഗോപാലന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടിക്കില്ലെന്നും പറഞ്ഞ സുധീരന് ശ്രീനാരായണ പ്രസ്ഥാനക്കാര്‍ മദ്യ വിരുദ്ധ നയം പിന്തുടരണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: