ന്യൂദല്‍ഹി: അധികാരം കിട്ടിയതില്‍ അഹങ്കരിക്കരുതെന്ന് അരവിന്ദ് കേജ്രിവാള് അണികളോട് പറഞ്ഞതിനു തൊട്ടു പിന്നാെല അഭിഭാഷകന് ആംആദ്മി പാര്‍ട്ടിക്കാരുടെ ഭീഷണി. കേജ്രിവാളിനെതിരായ മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ അഭിഭാഷകന് സുരീന്ദര്‍ ശര്‍മ്മയെയാണ് ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയത്.
കേജ്രിവാള്, മനീഷ് സിസോദിയ, യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെ ശര്‍മ്മ ദല്ഹിക്കോടതിയില് നല്‍കിയിരുന്ന മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. മുന്‍പ് ആപ്പ് പ്രവര്‍ത്തകനായിരുന്നു ശര്‍മ്മ. കേസില്‍ മാര്‍ച്ച് 17ന് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് മുനീഷ് ഗാര്‍ഗ് കുറ്റപത്രം നല്‍കാനിരിക്കുകയാണ്.
കേസില്‍ ഇന്നലെ വാദം കേള്ക്കാനിരുന്നതാണെങ്കിലും ദല്‍ഹിയിലെ ജയത്തെത്തുടര്‍ന്ന് നേതാക്കള്‍ ഗവര്‍ണ്ണറെയും ആഭ്യന്തര മന്ത്രിയേയും കാണാന്‍ പോയിരിക്കുകയാണെന്നതിനാല് കേസ് മാറ്റിവയ്ണമെന്ന് അഭിഭാഷകന് അഭ്യര്‍ഥിച്ചു. ഇത് കണക്കിലെടുത്താണ് കേസ് മാര്‍ച്ച് പതിനേഴിലേക്ക് മാറ്റിയത്. അന്ന് മൂന്നു പേരും തീര്‍ച്ചയായും കോടതിയില്‍ ഹാജരാകണമെന്ന് മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു.
അതിനുശേഷം പുറത്തേക്ക് കടന്ന സമയത്താണ് കുറേ പ്രവര്‍ത്തകരും അഭിഭാഷകരും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ശര്‍മ്മയെ വളഞ്ഞത്. പ്രശ്നം പറഞ്ഞു തീര്‍ക്കണം, കേസ് പിന്‍വലിക്കണം, എന്നൊക്കെയാണ് അവര്‍ ഭീഷണിപ്പെടുത്തിയത്. എന്തൊക്കെ സമ്മര്‍ദ്ദം ചെലുത്തിയാലും ഞാന്‍ പിന്മാറില്ല. കേസ് ഉപേക്ഷിക്കുകയുമില്ല, ശര്‍മ്മ തുടര്‍ന്നു.
ശര്‍മ്മയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാമെന്നു പറഞ്ഞ് കേജ്രിവാള് പറ്റിച്ചിരുന്നു. കേജ്രിവാളിന്റെ ഉറപ്പിന്മേല് ശര്‍മ്മ പണമെറിഞ്ഞ് പ്രചാരണവും തുടങ്ങി. എന്നാല്‍ സ്ഥാനാര്‍ഥിയാക്കിയില്ല. മാത്രമല്ല ഇത് ചോദ്യം ചെയ്തപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെപ്പറ്റി മാധ്യമങ്ങളില്‍ അപവാദ പ്രചാരണമാണ് നടത്തിയത്. ശര്‍മ്മ പറഞ്ഞു. ഇതിനെതിരെ ശര്‍മ്മ നല്കിയ കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: