ബത്തേരി: വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ കര്‍ഷകനെ കടുവ കൊന്നു. വയനാട്ടിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ മുക്കുത്തികുന്ന് സുന്ദരത്ത് ഭാസ്ക്കരന്‍(62) ആണ് മരിച്ചത്.
ശരീരഭാഗങ്ങള്‍ വേര്‍പെട്ടനിലയില്‍ മുത്തങ്ങ വനത്തിലെ പുത്തൂര്‍ വനമേഖലയിലാണ് നാട്ടുകാരും വനപാലകരും കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ വനത്തിന്പോയത്.
പതിവു സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും മറ്റും വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും രാത്രി ആയതോടെ അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും ചൊവ്വാഴ്ച രാവിലെ തെരച്ചില്തുടര്ന്നു.
മുത്തങ്ങ വനത്തിലെ പുത്തൂര്‍ കൊല്ലിയില്‍ ഇയാളുടെ ഓരോ കാലും കൈയും കണ്ടെത്തിയ തെരച്ചില്‍ സംഘത്തിന് വേര്‍പെട്ട ഉടലും തലയും കണ്ടുകിട്ടിയത് പുത്തൂര്‍കുന്നില്‍ നിന്നാണ്. അപകടം നടന്ന കൊല്ലിയില്‍ കടുവയുടെ കാല്പാടുകളും വനപാലകര്‍ സ്ഥിരീകരിച്ചു.
ഭാര്യ: വല്‍സല. മക്കള്‍: പ്രദീപ്, പ്രസന്ന മരുമകന്: രാജന്. വൈല്‍ഡ് ലൈഫ് വാര്ഡന് റോയി പി തോമസിന്റെ നേത്യത്വത്തിലെത്തിയ വനപാലകര്‍ മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: