ന്യൂദല്‍ഹി: പാര്‍ലമെന്റാക്രമണക്കേസിലെ പ്രതിയായിരുന്ന കൊടുംഭീകരന് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.
മാത്രമല്ല വധിക്കുംമുന്പ് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുകയും ചെയ്യേണ്ടിയിരുന്നു, തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.രാജ്യവിരുദ്ധനിലപാടാണ് മുന്‍കേന്ദ്രമന്ത്രിയും എംപിയും മുതിര്‍ന്ന നേതാവുമായ തരൂരിന്േറത്.
2001ലെ പാര്‍ലമെന്റാക്രമണക്കേസിലെ പ്രതികളെ രണ്ടുവര്‍ഷം മുന്‍പാണ് തൂക്കിലേറ്റിയത്.കൊടുംഭീകരന് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായെന്ന് കഴിഞ്ഞദിവസം ജമ്മുകശ്മീരില്‍നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞത് വിവാദമായിരുന്നു. തൊട്ടുപിന്നാലെയാണ് തരൂരും ഇത്തരം അഭിപ്രായം പ്രകടിപ്പിച്ചത്.
കോടതിയാണ് പാര്‍ലമെന്റാക്രമണക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ വിധിച്ചത്.പിന്നീട് സുപ്രീംകോടതിയും ശിക്ഷ അംഗീകരിച്ചതാണ്. ഒടുവില്‍ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയതിനുശേഷമാണ് പ്രതികളെ തൂക്കിലേറ്റിയത്.ഇതാണ് തെറ്റായിപ്പോയെന്ന് തരൂരും എംഎല്‍എമാരും വാദിക്കുന്നത്.
ജമ്മുകശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദിന് രാജ്യസഭ സീറ്റ് ഉറപ്പാക്കാനാണ് പാര്‍ട്ടി നേതാക്കള്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന് എതിരെ രംഗത്തുവന്നത്. നബി ജയിക്കണമെങ്കില്‍ ഷെയ്ഖ് അബ്ദുള്‍ റഷീദെന്ന സ്വതന്ത്ര എംഎല്‍എയുടെ വോട്ട് കൂടി വേണമായിരുന്നു.
ഇയാള്‍ സേവ് അഫ്സല് ഗുരു പ്രമേയം കൊണ്ടുവന്ന് ഗുരുവിനുവേണ്ടി നിലകൊണ്ടയാളാണ്. രാജ്യവിരുദ്ധ നിലപാടു കൈക്കൊണ്ടും ഗുലാം നബിയെ ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിനാണ് അഞ്ച് എംഎല്‍എമാരെക്കൊണ്ട് പ്രസ്താവന ഇറക്കിച്ചത്. ഗുലാം നബി ആസാദിന് വോട്ടു ചെയ്യും മുന്‍പ് റഷീദ് ഈ പ്രസ്താവന നിയമസഭയില്‍ വായിക്കുകയും ചെയ്തു.
യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത്, 2013 ഫെബ്രുവരി ഒന്‍പതിനാണ് 43 കാരനായ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്. മൃതദേഹം തിഹാര്‍ ജയിലില്‍ തന്നെയാണ് സംസ്ക്കരിച്ചതും.
ഗുരുവിന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ച വിഘടന, തീവ്രവാദകള്‍ ഇന്നലെ ജമ്മുകശ്മീരില്‍ ബന്ദും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: