ചെന്നൈ: പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്മാര്ക്ക് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി.
രക്ഷിതാക്കളുടെ അനുമതിയില്ലാത്ത പ്രണയവിവാഹങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്ജിയിയാണ് കോടതി തള്ളിയത്.
രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ ദുരഭിമാനക്കൊലക്ക് കാരണമാകുന്നുവെന്ന് ആരോപിച്ചാണ് കെ. രമേഷ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവഹാത്തിന് അനുമതി നല്‍കരുതെന്ന് രജിസ്ട്രോഷന്‍, പൊലീസ് വകുപ്പുകള്‍ക്കും ക്ഷേത്ര ഭരണസമിതികള്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
പ്രണയവിവാഹങ്ങള്‍ കൂടിയത് മൂലം സമൂഹത്തില്‍ ദുരഭിമാനക്കൊല, ജാതി സംഘര്‍ഷങ്ങള്‍, ആത്മഹത്യ എന്നിവ വര്‍ദ്ധിക്കുകയാണെന്നും ഹര്ജിക്കാരന് വാദിച്ചു.എന്നാല്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഒരു കാരണവശാലും ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും അവരുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി.ഇത്തരമരു നിര്‍ദേശം നല്കിയാല് പുതിയ നിയമമുണ്ടാക്കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു. വ്യക്തി സ്വാതന്ത്ര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: