കൊല്‍ക്കത്ത: കോടികളുടെ ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മാതംഗ് സിന്‍ഹയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇതുകൂടാതെ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലില്‍ 90 കോടി രൂപയുടെ അനധികൃതമായ സമ്പാദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 31 നാണ് സിന്‍ഹയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഫെബ്രുവരി ഒന്നിന് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഈ മാസം 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. നിലവില്‍ കൊല്‍ക്കത്ത ആലിപൂര്‍ ജെയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മുന്‍ കേന്ദ്രമന്ത്രി.
കുറ്റകരമായ ഗൂഢാലോചന, ചതി, ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കല്‍ എന്നിവയാണ് സിബിഐ സിന്‍ഹയ്ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം നഗരത്തിലെ പ്രമുഖ ആഢംബര കോളനിയില്‍ 90 കോടിയോളം വിലമതിക്കുന്ന ഫ്ളാറ്റുകള്‍ സിന്ഹയ്ക്കുള്ളതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
അനധികൃത സമ്പാദനത്തിനെതിരെ പിഎംഎല്‍ അക്ട് പ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അര്‍പിത ഘോഷ് സിന്‍ഹയുടെ സഹായികളായ ഖ്യാതി സാദന, രൂപേന്ദ്രനാഥ് സിംഗ് എന്നിവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. ഇത് രണ്ടാം തവണയാണ് ഘോഷിന് സമന്സയയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: