തിരുവനന്തപുരം: കഴിഞ്ഞ നാലു വര്‍ഷമായി 13 ാം നിയമസഭയുടെ സമ്മേളനങ്ങളില്‍ എല്ലാ ദിവസവും ഹാജരായത് 13 പേര്. ഏറ്റവും കുറവ് ഹാജരായത് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും. വിവരാവകാശ നിയമപ്രകാരം മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
13 ാം കേരള നിയമസഭ 186 ദിവസമാണ് സമ്മേളിച്ചിട്ടുള്ളത്. കെ. മുരളീധരന്, എന്‍.എ. നെല്ലിക്കുന്ന്, അബ്ദുറഹ്മാന് രണ്ടത്താണി, ടി.എ. അഹമ്മദ് കബീര്‍, സി.കെ. സദാശിവന്, കെ. എസ്. സലീഖ, ബി. സത്യന്, കെ.എം. ഷാജി, എന്‍.ഷംസുദ്ദീന്, സണ്ണി ജോസഫ്, പി.ഉബൈദുല്ല, വി.എം. ഉമ്മര്‍ മാസ്റ്റര്‍, എം.എ. വാഹിദ് എന്നിവരാണ് എല്ലാ ദിവസവും സഭയില്‍ ഹാജരായത്. തോമസ് ചാണ്ടി 127 ദിവസം മാത്രമാണ് സഭയില്‍ എത്തിയത്.
പന്ത്രണ്ടാം നിയമസഭ 232 ദിവസം സമ്മേളിച്ചിരുന്നു. പ്രതിവര്‍ഷം 90 ദിവസമെങ്കിലും സഭ സമ്മേളിക്കണമെന്നാണ് ചട്ടം. 2016 മെയിലാണ് പതിമൂന്നാം നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്നത്. 13ാം കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ഹാജരായിട്ടുള്ള ഒരംഗത്തിന്റെയും ഏറ്റവും കുറവ് ഹാജരുള്ള ഒരംഗത്തിന്റെയും പേര് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: