ന്യൂദല്‍ഹി: ആണവ മിസൈലായ അഗ്നി-5 ന്റെ പ്രോജക്ട് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ആര്.കെ.ഗുപ്തയെ നീക്കം ചെയ്ത നടപടി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തടഞ്ഞു. ഡി ആര്‍ഡിഒ തലവനായിരുന്ന അവിനാഷ് ചന്ദര്‍ തന്റെ കാലാവധി അവസാനിക്കുന്ന അവസാനദിനത്തിലാണ് ഗുപ്തയെ പുറത്താക്കിയത്.
സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഗുപ്ത പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.
ജനുവരി ഒന്‍പതിനാണ് സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ ഗുപ്തക്ക് ഈ ഉത്തരവ് ലഭിക്കുന്നത് ഫെബ്രുവരി രണ്ടിനാണ്. ഒരു വനിതാ ശാസ്ത്രജ്ഞയുടെ പരാതിയെ തുടര്‍ന്ന് അവിനാഷിനെ സര്‍ക്കാര്‍ കഴിഞ്ഞമാസം പരിച്ചുവിട്ടിരുന്നു.
ഗുപ്തയുടെ സ്ഥലമാറ്റ ഉത്തരവ് സംഭവത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ലഭിക്കുന്നതുവരെ മരവിപ്പിക്കുവാന്‍ ഡയറക്ടര്‍ ജനറല്‍ ശേഖരന് മന്ത്രി നിര്‍ദ്ദേശം നല്കി. അഗ്നി പദ്ധതിയുടെ ആസ്ഥാനമായ ഹൈദ്രാബാദില്‍ ഉടനെ പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്. അഗ്നി മിസൈലിന്റെ തലച്ചോറായി അറിയപ്പെടുന്നത് ഗുപ്തയാണ്. ചന്ദറിന് യുപിഎ സര്‍ക്കാരാണ് കാലാവധി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ചും പരീക്കര്‍ വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: