തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം സംഗീത പരിപാടിക്ക് മോഹന്‍ലാലിന് നല്കിയ പ്രതിഫലത്തുക തിരികെ വാങ്ങേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് ലാലിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ സര്‍ക്കാരിനും വ്യക്തിപരമായും ഖേദമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തനിക്കു പ്രതിഫലമായി ലഭിച്ച 1.63 കോടി രൂപയുടെ ചെക്ക് മോഹന്‍ലാല്‍ സര്‍ക്കാരിന് സ്പീഡ് പോസ്റ്റില്‍ തിരിച്ചയച്ചു. ഇതു സര്‍ക്കാര്‍ കൈപ്പറ്റിയിട്ടില്ല. ലാലിസം മാത്രമാണ് ഗെയിംസിലെ പാളിച്ചയെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്ര സ്താവന മോഹന്‍ലാലിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണറിയുന്നത്.
മോഹന്‍ലാല്‍ തുക തിരികെതന്നാലും അതുവാങ്ങാന്‍ സര്‍ക്കാരിന് ധാര്‍മ്മിക അവകാശമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഗെയിംസിന്റെ ഉദ്ഘാടനത്തെ സംബന്ധിച്ചു പല തര്‍ക്കങ്ങളും ഉണ്ടായി. സര്‍ക്കാരുമായി സഹകരിച്ചു പരിപാടി നടത്തിയതിന്റെ പേരില്‍ മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ സര്‍ക്കാരിന് ഖേദമുണ്ട്.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ വേറെ ചില പരിപാടികള്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ബജറ്റില്‍ ഒതുങ്ങാതെ വന്നപ്പോള്‍ മോഹന്‍ലാലിന്റെ പരിപാടി തീരുമാനിക്കുകയായിരുന്നു. താനും മോഹന്‍ലാനെ നേരിട്ടുവിളിച്ചു. സമയം കുറവാണെന്നു മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പക്ഷേ അദ്ദേഹം സഹകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലാലിസത്തെ പഴിചാരി മറ്റ് അഴിമതികള്‍ മറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സിനിമാ മേഖലയില്‍ അതൃപ്തി പടരുകയാണ്. മമ്മൂട്ടി സ്വയം ഇന്നലെ ലാലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ഫെഫ്കയും സര്‍ക്കാരിനെതിരെയുണ്ട്. ഇതോടെ ഗെയിംസ് സമാപന ചടങ്ങും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാപന വേദിയില്‍ നൃത്തമവതരിപ്പിക്കാമെന്ന് ഏറ്റിരുന്ന നടി ശോഭന വീണ്ടുവിചാരത്തിലാണ്. പിന്മാറാനാണ് ശോഭനയുടെ തീരുമാനമെന്നും സൂചനയുണ്ട്. സമാപന വേളയില്‍ ചെണ്ടമേളം അവതരിപ്പിക്കാന്‍ സംസാരിച്ചുവെച്ചിരുന്നെങ്കിലും നടന് ജയറാം സംഘാടകരുടെ ഫോണ്‍ പോലും എടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: