തിരുവനന്തപുരം: മലയാള നാടകവേദികള്‍ അന്യം നിന്ന് പോവുന്നതില്‍ നിന്ന് നാടകവേദികള്‍ ശക്തമായി തിരിച്ച് വരുന്നു. ഈ വര്‍ഷം നടക്കുന്ന ദേശീയ നാടകോത്സവത്തില്‍ പങ്കടുക്കുന്ന പതിനെട്ട് നാടകങ്ങില്‍ ഒമ്പതെണ്ണം മലയാള നാടകങ്ങളാണ്. നാടകവേദിയിലെ മലയാളി സാന്നിദ്ധ്യത്തിന്റ അതിശക്തമായ തിരിച്ചുവരവാണ് ഇത് സൂചിപ്പിക്കുന്നത്. അമച്വര്‍ നാടകങ്ങളിലൂടെ മലയാള നാടകവേദി പുനരുജ്ജീവിക്കുകയാണ്.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്ന ദല്‍ഹിയേക്കാളും നാടകങ്ങള്‍ കേരളത്തിലുണ്ടാവുന്നു എന്നത് ആശാവഹമാണ്. കുട്ടികളുടെ നാടകവേദിയിലും മലയാള നാടകങ്ങള്‍ സജീവമാണ്. ഇക്കഴിഞ്ഞ സ്കൂള്‍ നാടകമത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ മാത്രം 60 ഓളം നാടകങ്ങള്‍ മത്സരിക്കാനുണ്ടായിരുന്നു. മാത്രമല്ല നാടകവേദികളില്‍ കാഴ്ച്ചക്കാരുടെ നിറഞ്ഞ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്.
സംഗീത നാടക അക്കാദമിയുടെകഴിഞ്ഞ വര്‍ഷത്തെ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടിയ ഷൈജു അന്തിക്കാടിന്റെ ‘ഞായറാഴ്ച’യും ഏറെ ചര്‍ച്ചചെയ്യപ്പെട്ട തൃശ്ശൂര്‍ നാടക സംഘത്തിന്റെ ‘ചക്ക’യും മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കോഴിക്കോട് ശ്രദ്ധയുടെ ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു, കൊച്ചി സാഗയുടെ ‘മരണത്തിന് തൊട്ട് മുമ്പ്’, തിരുവനന്തപുരം കനല് സാംസ്കാരിക വേദിയുടെ ‘ചി-മേ-റാ’, മാവേലിക്കര തളിര് കുട്ടി നാടകക്കൂട്ടത്തിന്റെ ‘ഒരേ ഒരു തണല്‍’, തൃശ്ശൂര്‍ ഡ്രാമാ സ്കൂളിന്റെ ‘കുഴി വെട്ടുന്നവരോട്’, വെഞ്ഞാറമൂട് ജി. ശങ്കരപ്പിള്ള സമിതിയുടെ ‘തിരുമ്പി വന്താന്‍ തമ്പി’, സൂര്യാകൃഷ്ണമൂര്‍ത്തിയുടെ ‘ദീര്‍ഘചതുരം’ എന്നിവയാണ് മേളയിലെത്തിയ മറ്റ് മലയാള നാടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: