തിരുവനന്തപുരം: കേരള മണ്‍പാത്രനിര്‍മ്മാണ സമുദായത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഭാഗത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കേരള മണ്‍പാത്രനിര്‍മ്മാണ സമുദായ സഭയുടെ എട്ടാം സംസ്ഥാന സമ്മേളനം പിരിക്കണ്ടം മൈതാനത്ത്് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുര്‍ബല പിന്നാക്കവിഭാഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, പിന്നാക്കക്ഷേമ ഡയറക്ടറേറ്റ്, ഒരു ശതമാനം സംവരണം എന്നിവ നടപ്പാക്കിയതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. വിശിഷ്ടമായ പ്രബലമായ സമുദായമായിട്ടും അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിത ശബ്ദത്തിലൂടെ മാത്രമേ സാധിച്ചുള്ളൂ എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. വോട്ടുബാങ്ക് എന്ന കരുത്തുകണ്ടപ്പോഴാണ് അധികാരികള്‍ അവകാശങ്ങള്‍ അംഗീകരിച്ചത്.
ഈ സമുദായക്കാര്‍ക്ക് പരമ്പരാഗത സ്വഭാവം നഷ്ടപ്പെടുന്നു എന്നത് പ്രധാന പ്രശ്്നമാണ്. അനുഗ്രഹീത കരവിരുതിന്റെ ഉടമകളാണിവര്‍. അതിനാല്‍ ഈ വ്യവസായത്തെ പൈതൃക വ്യവസായമായി അംഗീകരിക്കണം. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നൈപുണ്യവികസനത്തിലൂടെ ഇത് സാധിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരകൗശല വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന് കേന്ദം പദ്ധതി ആവിഷ്കരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ ലോഗോയും, സമുദായ മുഖപത്രമായ ‘ചെരാത്’ പ്രത്യേക സപ്ലിമെന്റും മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്തു. മന്ത്രിമാരായ കെ.ബാബു, വി. എസ്.ശിവകുമാര്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, സംഘടനാ സെക്രട്ടറി സുബാഷ്ബോസ്, സംവരണസമുദായമുന്നണി ജനറല്‍ സെക്രട്ടറി കുട്ടപ്പന് ചെട്ടിയാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: