തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന അഴി മതികള്ക്കെതിരെ ആര്. ബാലകൃഷ്ണ പിള്ള തുറന്ന പോരിന്. ബാര്‍ക്കോഴയും ദേശീയഗെയിംസ് അഴിമതികളും സിബിഐക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്(ബി) സെക്രട്ടറിയേറ്റ് യോഗം. ഈ ആവശ്യം ഉന്നയിച്ച് ആര്. ബാലകൃഷ്ണപിള്ള രണ്ടുദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കും.
അതില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പൊതുജനങ്ങളെ സമീപിക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചു. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഉമ്മന്‍ചാണ്ടിയോട് രേഖാമൂലം ആവശ്യപ്പെട്ട ഭക്ഷ്യ-സിവില്‍ സപ്ലൈസിലെ അഴിമതികളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വീണ്ടും കത്തും നല്‍കും. ഇപ്പോഴും താന്‍ യുഡിഎഫിനുള്ളിലായതിനാല് വിശദാംശങ്ങള്‍ പറയുന്നില്ലെന്നും പിള്ള വ്യക്തമാക്കി.
ബാര്‍കോഴ കേസില്‍ ബിജു രമേശിന്റെ ഭാഗമല്ലാതെ മറ്റാര്‍ക്കും കക്ഷിചേരാന്‍ അവസരം നല്‍കുന്നില്ല. അതുപോലും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ആരും രസീത് നല്കി അഴിമതി നടത്തില്ല. ഫയലുകളും സാഹചര്യങ്ങളും പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കും. ഇതോടൊപ്പം ജില്ലകളിലെ ഉപഭോക്തൃകോടതികളില്‍ ജഡ്ജിയെ നിയമിച്ചതിലുള്ള അഴിമതിയെക്കുറിച്ച് വീണ്ടും ഉന്നയിക്കുമെന്നും പിള്ള വ്യക്തമാക്കി.
ദേശീയഗെയിംസിലെ അഴിമതിയും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഈ അഴിമതിയില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുനില്ക്കാനാവില്ല. ദേശീയഗെയിംസ് അനുവദിച്ചപ്പോള്‍ ഉണ്ടായിരുന്ന മന്ത്രിയായ എം.വിജയകുമാര്‍ തൊട്ട് അന്വേഷണം വേണം. ഗണേഷ്കുമാറും അന്വേഷണം നേരിടട്ടെ, പക്ഷേ അന്വേഷണം സിബിഐ നടത്തണം. ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ അപമാനിക്കാന്‍ പറ്റില്ല, അദ്ദേഹം നല്കുന്ന പണം തിരിച്ചുവാങ്ങണം.
മലവിസര്‍ജ്ജനം നടത്തിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറുമെന്ന സ്ഥിതിയാണ് ഇപ്പോള്‍ മോഹന്ലാലിനുണ്ടായിരിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. വാങ്ങിയ പണം തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞത് തന്നെ അയാള്‍ക്ക് അഭിമാനമുള്ളതുകൊണ്ടാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: