തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷനും ചേര്‍ന്ന് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ ആയാലും ഏത് കാര്യത്തിലായാലും ഇത് തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇ.കെ.ഭരത്ഭൂഷന് പാറ്റൂര്‍ ഇടപാടിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമാണ് നടപ്പാക്കിയതെന്നാണ് മുന്‍ ചീഫ് സെക്രട്ടറി പറഞ്ഞത്. ഭൂമിയിടപാടില്‍ 31 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടെന്നും ഇത് അഴിമതി നിരോധന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കാന്‍ ഒരു നിമിഷം വൈകരുതെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: