കൊച്ചി: സംസ്ഥാനത്ത്് മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് പിന്തുണ നല്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇത്തരം നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ആശയപരമായ പിന്തുണ നല്കുന്നതില് ചില മുസ്ലിം സംഘടനകളും മാധ്യമങ്ങളും അമിതതാത്പര്യം കാണിക്കുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വടക്കുകിഴക്കന്‍ മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. ആശയപരമായ പിന്തുണ, പ്രചാരണം, പണം, ഷെല്‍ട്ടര്‍ എന്നിവ സംഘടിപ്പിച്ചു നല്‍കുകയാണ് പ്രാഥമിക ഘട്ടത്തില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ ചെയ്യുന്നത്.
ചില മനുഷ്യാവകാശ സംഘടനകളുടെ പേരിലാണ് ഇത്തരം സഹായങ്ങള്‍ ഒരുക്കുന്നത്. മുന്‍ നക്സലൈറ്റ് നേതാവായ ഗ്രോ വാസു മാസങ്ങള്‍ക്കുമുന്‍പ് ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംയുക്ത നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യാവകാശ സംഘടനകളുടെ പേരില്‍ യുഎപിഎ, അഫ്സ്പ തുടങ്ങിയ നിയമങ്ങള്‍ക്കെതിരെ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കാനും നീക്കമുണ്ട്.
ഇടതു തീവ്രവാദവും മുസ്ലിം ഭീകരസംഘടനകളും ആഗോളതലത്തില്‍ തന്നെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി റോ സ്ഥിരീകരിക്കുന്നു. ഛത്തീസ്ഗഢിലും മറ്റും മാവോയിസ്റ്റുകള്‍ക്ക് ആയുധം ലഭിക്കുന്നത് കശ്മീര്‍ അതിര്‍ത്തിയിലെ പാക് ഭീകര സംഘടനകളില്‍ നിന്നാണെന്നും റോ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളിലും ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ആഗോള തലത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ കൂട്ടുകെട്ടിനെ റെഡ് ജിഹാദ് എന്നാണ് വിശേഷിപ്പിക്കുന്നത്. വടക്കന്‍ കൊറിയ, വിയറ്റ്നാം എന്നവിടങ്ങളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളാണ് റെഡ് ജിഹാദിന് തുടക്കമിട്ടത്. അമേരിക്കക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും എതിരെ തുടങ്ങിയ നീക്കം പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഈ നീക്കം വിജയകരമായി പരീക്ഷിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ ചൈനയുടേയും പാക്കിസ്ഥാന്റേയും ചാര സംഘടനകളാണ് ഈ നീക്കത്തിന് പിന്നില്‍ എന്നാണ് റോ കണ്ടെത്തിയിട്ടുളളത്. നേപ്പാള്‍ വഴിയാണ് മുസ്ലിം ഭീകരസംഘടനകള്‍ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിക്കുന്നത് എന്നും കണ്ടെത്തിയിരുന്നു.
കേരളത്തില്‍ രണ്ടു വര്‍ഷത്തിനുള്ളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമായത്. ആന്ധ്രയില്‍ നിന്നുള്ള മാവോ നേതാവ് മല്ല രാജറെഡ്ഡി അങ്കമാലിയില്‍ പിടിയിലായതോടെയാണ് സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം സംബന്ധിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മല്ലരാജ റെഡ്ഡി കേരളത്തില്‍ ബന്ധപ്പെട്ടിരുന്നവരില്‍ ചില മുസ്ലിം തീവ്രവാദ സംഘടനാ നേതാക്കളും ഉണ്ടായിരുന്നു. മാവോയിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന ചില മുസ്ലിം സാമുദായിക മാധ്യമങ്ങളും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: