തിരുവനന്തപുരം: വിവാദങ്ങളുണ്ടാക്കാന്‍ പരിശ്രമിക്കുന്നവര്‍ തെറ്റും ശരിയും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അനാവശ്യ വിവാദങ്ങളിലൂടെ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുത്. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ഭരത്ഭൂഷണന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നല്കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളിലൂടെ സംസ്ഥാനത്തിന് ഇനിയും നഷ്ടങ്ങള്‍ സംഭവിക്കാന്‍ പാടില്ല. ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ഇ.കെ.ഭരത്ഭൂഷണും വിവാദങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നത്. എന്നാല്‍ ഭരത്ഭൂഷണെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, പുതിയ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു, വി.എസ്.ശിവകുമാര്‍, പി.കെ.അബ്ദുറബ്ബ്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ സ്വാഗതവും സംസംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ടി.പി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: