കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച വ്യവസായിക്ക് അടുത്ത കുരുക്ക്. മയക്കുമരുന്നായ കൊക്കെയ്നുമായി ഇന്നലെ പിടിയിലായ ന്യൂജന്‍ സിനിമ നടന് ഷൈന്‍ ടോം ചാക്കോയും സഹസംവിധായകയടക്കം നാലു യുവതികളും താമസിച്ചിരുന്നത് വിവാദ വ്യവസായി മുഹമ്മദ് നിസാ(38)മിന്റെ കടവന്ത്രയിലെ ഫഌറ്റിലാണ്. ഫഌറ്റ് രേഷ്മയെന്ന യുവതി വാടയ്ക്ക് എടുത്തിരുന്നതാണെന്ന് പറയുന്നുണ്ടെങ്കിലും നിസാമിന് ഇവരുമായി ബന്ധമുണ്ടെന്നാണ് സൂചന.
നിസാം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാളാണ്. മദ്യപിച്ച് ലക്കുകെട്ട് ആഡംബര കാര്‍ ഓടിച്ചാണ് ഇയാള്‍ ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന് ഐസിയുവിലാണ്. നിസാം പോലീസ് കസ്റ്റഡിയിലാണ്. ഏഴു കോടി രൂപ വിലയുള്ള ഹമ്മര്‍ എന്ന കാര്‍ കൊണ്ടാണ് ചന്ദ്രബോസിനെ ഇടിച്ചത്.
കടവന്ത്രയിലെ ഫഌറ്റില്‍ നിന്ന് ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ പത്തു ലക്ഷം രൂപയോളം വിലയുള്ള, പത്തു ഗ്രാം കൊക്കെയ്നാണ് പിടിച്ചത്. ഗോവയില്‍ നിന്നാണ് ഇത് കൊണ്ടുവന്നിരുന്നത്. ഫഌറ്റില്‍ നിരന്തരം സ്മോക്കേഴ്സ് പാര്‍ട്ടി നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. ലഹരി മരുന്നുകള്‍ കുത്തിവയ്ക്കുക, പുകയ്ക്കുക എന്നിവയ്ക്കുള്ള കൂട്ടായ്മയാണ് സ്മോക്കേഴ്സ് പാര്‍ട്ടി. നിരന്തരം ഇത്തരം പരിപാടികള്‍ ഇവിടെ നടക്കുന്നുണ്ടെങ്കില്‍ ഉടമ അറിയാതിരിക്കില്ല എന്നാണ് പോലീസും കരുതുന്നത്.
മാത്രമല്ല കൊച്ചിയിലെ തഴച്ചുവളരുന്ന ലഹരി വ്യാപാരത്തില്‍ നിസാമിന് പങ്കുണ്ടാകാമെന്നും പോലീസ് സംശയക്കുന്നു. വലിയ വ്യവസായ ശൃംഖലയുള്ളയാളാണ് മുഹമ്മദ് നിസാം. നിരവധി കേസുകളില്‍ പ്രതിയായ നിസാം തന്റെ ഒന്‍പതു വയസുകാരന് മകനെക്കൊണ്ട് ഫെരാരി കാര്‍ ഓടിച്ച് വിവാദമുണ്ടാക്കിയതോടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കടവന്ത്രയിലെ ഫഌറ്റില്‍ ലഹരിമരുന്ന് കച്ചവടം നടന്നിരുന്നതായും സംശയമുണ്ട്.
കിങ്ങ് ബീഡിയുടെ ഉടമസ്ഥനും ബിസിനസ്സുകാരനുമായ ഇയാള്‍ പുഴയ്ക്കല്‍ ശോഭ സിറ്റിയിലാണ് താമസിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുള്ള ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തൃശൂര്‍ ഈസ്റ്റ് വനിത എസ്ഐ ആയിരുന്ന ദേവിയെ കാറിലിട്ട് പൂട്ടിയ സംഭവത്തിലും ഇയാളായിരുന്നു പ്രതി.
പുതിയ തലമുറയില്‍ പെട്ട പല സംവിധായകരും നടന്മാരും നടിമാരും ലഹരിക്ക് അടിമകളാണ്. അടുത്തിടെ ഒരു യുവതിയെ കയറിപ്പിടിച്ചെന്ന കേസില്‍ ന്യൂജന്‍ സംവിധായകന് മുഹമ്മദ് ഹിഷാം അറസ്റ്റിലായിരുന്നു. താന്‍ താമസിച്ചിരുന്ന ഫഌറ്റിന്റെ അടുത്ത ഫഌറ്റില്‍ താമസിച്ചിരുന്ന യുവതിയെയാണ് ഇയാള്‍ കയറിപ്പിടിച്ചത്. അമിതമായി ലഹരിമരുന്നടിച്ച് നഗ്നനായി എത്തിയാണ് ഇയാള്‍ യുവതിയെ പിടിച്ചത്. പുതുതലമുറയിലെ പലരും ഇത്തരം ലഹരിക്ക് അടിമകളാണ്.
ഇന്നലെ പത്തു ലക്ഷം രൂപ വിലവരുന്ന കൊക്കെയ്ന്‍ പിടിച്ചതിനെത്തുടര്‍ന്ന് നിസാമിന്റെ കൊച്ചിയിലെയും തൃശൂരിലെയും ഫഌറ്റുകളില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
നിസാമിന്റെ കാറുകളെക്കുറിച്ച്
അന്വേഷണം.
കൊച്ചി: കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കസ്റ്റംസ് അന്വേഷണം. ഇറക്കുമതി ചെയ്ത കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളെക്കുറിച്ചാണ് അന്വേഷണം. കൊച്ചി കസ്റ്റംസ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. നിസാം ഇറക്കുമതി ചെയ്ത ഫെരാരി, ലംബോര്‍ഗിനി, ഹമ്മര്‍, ആസ്റ്റണ്‍ മാര്ട്ടിന് തുടങ്ങിയ ആഡംബര കാറുകളെക്കുറിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കാറുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: