ദേശീയ ഗെയിംസിന് നാളെ തിരിതെളിയും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ കായികതാരങ്ങള്‍ക്ക് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനില്‍ നല്‍കിയത്.
ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലെത്തിയ മണിപ്പൂര്‍ സംഘത്തെയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്. അമ്പതോളം പേര് അടങ്ങുന്ന സംഘമാണ് മണിപ്പൂരില്‍ നിന്നുമെത്തിയത്. ചണ്ഡിഗഢ്, മഹാരാഷ്ട്ര സര്‍വീസസ്, ബിഹാര്‍, കര്‍ണാടക, ദല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, ഗോവ ടീമുകളും വ്യാഴാഴ്ച പലപ്പോഴായി ഗെയിംസ് വില്ലേജിലത്തി.
400ഓളം താരങ്ങളാണ് വ്യാഴാഴ്ച കഴക്കൂട്ടത്തിറങ്ങിയത്. താരങ്ങള്‍ വരുന്ന ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആദ്യമെത്തിയ മണിപ്പൂര്‍ സംഘത്തെ ചെണ്ടമേളത്തിന്‍െറയും പഞ്ചാവാദ്യത്തിന്റെയും നാടന്‍കലാരൂപങ്ങളുടെയും അകമ്ബടിയോടെയാണ് മേനംകുളം ഗെയിംസ് വില്ലേജിലേക്ക് കൊണ്ടുപോയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, നഗരസഭാ പ്രതിപക്ഷനേതാവ് ജോണ്സണ് ജോസഫ്, എം.എ. ലത്തീഫ്, ഗെയിംസിന്റെയും റവന്യൂ കമ്മിറ്റികളുടെയും സംഘാടക സമിതി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് കായിക താരങ്ങളെ വരവേറ്റു.
റെയില്‍വേ സ്റ്റേഷനില്‍ കഥകളി, തെയ്യം, മോഹിനിയാട്ട വേഷവിധാനങ്ങളോടെ പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. ദേശീയ ഗെയിംസിന്‍െറ ചിഹ്നമായ അമ്മു വേഴാമ്ബലും ഉണ്ടായിരുന്നു. അതേ സമയം കായികതാരങ്ങളെ താമസിപ്പിക്കുവാനുള്ള ഗെയിംസ് വില്ലേജിന്റെ ഒരുക്കങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കായിക താരങ്ങളെ സ്വകാര്യ ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: