വെളിപ്പെടുത്തിയവര്‍ പറയുന്നു അവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് .ഈ മന്ത്രിയും കൂട്ടരും പറയുന്നു ഇവര്‍ നുണപറയുകയാണെന്ന് . എങ്കില്‍ നുണപരിശോധന നടത്തി സത്യം പുറത്ത് കൊണ്ടുവരാനുള്ള ബാധ്യത ആര്‍ക്കാണ്.
ഇവര്‍ തെറ്റ് ചെയ്തില്ലെങ്കില്‍ പിന്നെ എന്തിന് ഭയപ്പെടണം. അപ്പോള്‍ അതിന് മുതിരാത്ത സ്ഥിതിക്ക് എന്തോ സത്യങ്ങള്‍ ഈ പറയുന്ന ആരോപണങ്ങളില്‍ ഉണ്ട് എന്നല്ലെ അര്‍ത്ഥം. ജനങ്ങളെ മണ്ടന്മാരാക്കാന് ശ്രമിക്കുന്ന കള്ളന്മാര്. ജയ് കുമാര്‍ ഇത്രയും നാള് കട്ടുമുടിച്ചിട്ട് കേവലം ഒരു രാജി കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല .
മാണിയുടെയും ആരോപണവിധേയരായ മന്ത്രിമാരുടെയും മുഴുവന്‍ സ്വത്തുവിവരങ്ങളും അന്വേഷിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണം. ദൈനീഷ് മാത്യു ശ്രീശാന്തിനു നേരെ ആരോപണം വന്നപ്പോള്‍ ലോട്ടറി പരസ്യത്തില്‍ നിന്നും പെട്ടന്ന് ഒഴിവാക്കി. ഇപ്പോള്‍ എന്തേ രാജിവെക്കാതെ ജനങ്ങളെ വിഡ്ഢികളാക്കുന്നു?
അധികാരം ഒരു ലഹരിയും, ജീവിതകാലം മുഴുവന്‍ ഒരു അല്ലലില്ലാതെ ജീവിക്കുവാനുള്ള ഒരു മാര്‍ഗവുമാണ് എന്ന് തെളിയിക്കപ്പെടുന്നു. അല്ലാതെ ജനങ്ങളെ സേവിക്കലല്ല.
ശിവദാസന്‍ പി. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: