കറുകച്ചാല്‍: വാഴൂര്‍, മണിമല, മല്ലപ്പള്ളി ചങ്ങനാശ്ശേരി തുടങ്ങിയ പ്രധാന റോഡുകളും ഇവയുടെ ബൈപ്പാസ് റോഡുകളും ടിപ്പറുകള്‍ കൈയ്യടക്കിയിരിക്കുന്നു. അമിത വേഗത്തില്‍ ലോഡുമായി പോകുന്ന ടിപ്പറുകളില്‍ നിന്നും വളവുളള ഭാഗങ്ങളില്‍ റോഡിലേക്ക് കല്ലും മണ്ണും വീഴുന്നത് യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീക്ഷണിയാകുന്നു. മേഖലയിലേ പല ഗ്രാമീണ റോഡുകളും അമിതഭാരം കയര്റു കൊണ്ടുപോകുന്നതുമൂലം തകരുന്നു. കഴിഞ്ഞ വര്‍ഷം ടാറിംഗ് നടത്തിയ റോഡുകളും പൊട്ടിപൊളിയാന് തുടങ്ങി പോലീസ് ചെക്കിംഗില്‍ നിന്നും രക്ഷപെടാനായി ചെറു റോഡിലൂടെയാണ് ടിപ്പറുകള്‍ കടന്നു പോകുന്നത് കറുകച്ചാല്‍ നെടുംകുന്നം പ്രദേശങ്ങളില്‍ നിന്ന് നൂറു കണക്കിന് ലോഡ് മണ്ണാണ് കടത്തുന്നത്. ഒരു സുരക്ഷാ മാനദണ്ഡങ്ങളും ടിപ്പര്‍ ഓടിക്കുന്നവര്‍ കാണിക്കാറില്ല കഴിഞ്ഞ ദിവസം നെടുംകുന്നം ചേലക്കൊമ്പ് റോഡില്‍ വളവു വീശിയെടുക്കുന്നതിനിടയില്‍ ടിപ്പറില്നിന്നും കരിങ്കല്ല് റോഡിലേക്കു വീണു യാത്രക്കാര്‍ വഴിയിലില്ലായിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.
കറുകച്ചാല്‍ കവലയിലും കൂത്രപ്പളളി വളവിലും ദൈവംപടി ഭാഗത്തും വളവു തിരിയുന്ന ഭാഗങ്ങളില്‍ മണ്ണും കല്ലും റോഡിലേക്കു വീണിരുന്നു അമിത ലോഡുമായി പോകുന്ന ടിപ്പറുകളില്‍ നിന്നാണ് അധികവും റോഡിലേക്കു വീഴുന്നത്.സ്കൂള്‍ സമയങ്ങളില്‍ ചെറു റോഡുകളിലൂടെ പായുന്ന ലോറികളെ നിയന്ത്രിക്കാന്‍ പോലീസ് ഇടപെടണമെന്നാണ് നാട്ടു കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: