പാട്ന: ബീഹാറിലെ മുസാഫര്‍പൂരില്‍ സംഘര്‍ഷം,മൂന്നു പേര് പൊള്ളലേറ്റ് മരിച്ചു. സംഭവത്തോടനുബന്ധിച്ച് പതിനാലു പേരെ അറസ്റ്റു ചെയ്തു.
ഞായറാഴ്ച രാത്രിയില്‍ മുസാഫര്‍പൂരിലെ ബഹില്വാദ ഭുവാല്‍ ഗ്രാമത്തിലാണ് സംഭവം. ഭരതേന്ദുകുമാര് എന്ന 19 കാരന്റെ മൃതദേഹം വിക്കി എന്നയാളുടെ വീടിനു സമീപത്തു നിന്ന് കണ്ടെത്തിയതോടെയാണ് തുടക്കം.
ഒരു മുസഌം പെണ്‍കുട്ടിയെ പ്രേമിച്ചിരുന്ന ഭരതേന്ദുകുമാറിനെ പത്തു ദിവസം മുന്‍പ് കാണാതായിരുന്നു. വിക്കിയും സംഘവും തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനു തൊട്ടുപിന്നാലയൊണ് വിക്കിയുടെ വീടിനു സമീപത്തു നിന്ന് വിദ്യാര്‍ഥിയുടെ ജഡം കണ്ടെത്തിയത്. പ്രേമത്തിന്റെ പേരിലാണ് വിദ്യാര്‍ഥിയെ കൊന്നതെന്ന് വെളിവായി. ഇതോടെ ഭരതേന്ദുകുമാറിന്റെ ബന്ധുക്കള്‍ വിക്കിയുടെ വീട്ടിലെത്തി. തര്‍ക്കം സംഘര്‍ഷത്തിലെത്തി. അവര്‍ വിക്കിയുടെ വീടിന് തീയിട്ടു.
ഈ വിവരം അറിഞ്ഞെത്തിയ മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് തീയിടുകയായിരുന്നു. പത്തു വീടുകളും പതിനഞ്ച് വാഹനങ്ങളും കത്തിച്ചു. കത്തിയമര്‍ന്ന വീടുകളില്‍ നിന്ന് മൂന്നു ജഡങ്ങള്‍ കിട്ടിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് 14 പേരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയും ജനതാദള്‍(യു) നേതാവുമായ ജിതന്‍ റാം മഞ്ചി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: