നാല് പതിറ്റാണ്ടുകാലത്തെ ഭരണപരിചയവും ഉദ്യോഗത്തില്‍നിന്നും വിരമിച്ചശേഷം പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയുമായിരുന്ന ദല്‍ഹി മുന്‍ പോലീസ് കമ്മീഷണര്‍ കിരണ്‍ ബേദി ബിജെപിയില്‍ ചേര്‍ന്നതോടെ രാജ്യതലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
അഴിമതിക്കെതിരെയും സദ്ഭരണത്തിനുവേണ്ടിയും സ്ത്രീശാക്തീകരണത്തിനായും നിലകൊള്ളുന്ന ബിജെപിയില്‍ ഐപിഎസുകാരിയും അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലൂടെ പൊതുരംഗത്തേക്ക് വന്ന വനിതയുമായ കിരണ്‍ ബേദി ചേരുന്നത് ഒരര്‍ത്ഥത്തില്‍ സ്വാഭാവികമാണ്. ബിജെപിയുടെ നയനിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബേദി പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ സദ്ഭരണത്തെ പ്രശംസിക്കാന്‍ മറന്നിട്ടില്ല.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയായപ്പോഴും നരേന്ദ്ര മോദിക്കെതിരെ രാജ്യമെമ്പാടും വിദ്വേഷപ്രചാരണം നടത്തിയ യൂസ്ഫുള്‍ ഇഡിയറ്റുകള്ക്കൊപ്പം ചേരാതരുന്ന വ്യക്തിയാണ് കിരണ്‍ ബേദി. അണ്ണാ ഹസാരെയുടെ തോൡ കയറി രാഷ്ട്രീയപ്രവേശനം നടത്തിയ അരവിന്ദ് കേജ്രിവാളിനൊപ്പം പോകാതിരുന്നയാളുമാണ് കിരണ്‍ ബേദി.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി കേജ്രിവാൡന്റെ എഎപി നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ദിവസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാംലീലാ മൈതാനത്ത് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ബിജെപിയുടെ പ്രചാരണത്തിന് തുടക്കംകുറിച്ചത്. കോണ്‍ഗ്രസിനെ ഒഴിവാക്കി എഎപിക്കെതിരെ വിമര്‍ശനശരങ്ങള്‍ തൊടുത്തുവിട്ട മോദി, എളിയ ചുറ്റുപാടുകളില്‍നിന്ന് കറകളഞ്ഞ പൊതുസേവനത്തിലൂടെയും കഠിനപരിശ്രമങ്ങളിലൂടെയും മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ബിജെപി നേതാക്കളാണ് യഥാര്‍ത്ഥ ആം ആദ്മിയെ പ്രതിനിധീകരിക്കുന്നതെന്ന് പ്രഖ്യാപിച്ചത് കേജ്രിവാൡനെപ്പോലുള്ളവരുടെ കാപട്യം തുറന്നുകാട്ടുന്നതായിരുന്നു.
ഭരണവിരുദ്ധതരംഗമില്ലാതെ ബിജെപി മുഖ്യമന്ത്രിമാരെ ജനങ്ങള്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നത് അവര്‍ ആം ആദ്മിയുടെ പ്രതിനിധികളായതുകൊണ്ടുമാത്രമാണ്. ഇത്തരമൊരു പ്രതിഛായ കേജ്രിവാളിനില്ല. ദല്‍ഹി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും 49 ദിവസത്തെ കാട്ടിക്കൂട്ടലുകള്ക്കുശേഷം മുഖ്യമന്ത്രിപദം രാജിവെച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഓടിയൊളിച്ചയാളാണ് കേജ്രിവാള്. ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അരാജകവാദികള്‍ക്ക് ഭരിക്കാനാവില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ വനാന്തരങ്ങളിലേക്ക് പോയി മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരാമെന്നും മോദി പറഞ്ഞത് കേജ്രിവാളിനെയും മറ്റും വല്ലാതെ പ്രകോപിപ്പിക്കുകയുണ്ടായി.
ഫെബ്രുവരി ഏഴിനാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപിക്കാവും ഇക്കുറി ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയെന്ന് ഒന്നിലധികം അഭിപ്രായസര്‍വേകള്‍ പ്രവചിച്ചുകഴിഞ്ഞു. അണ്ണാ ഹസാരെയോടൊപ്പം നിന്നതിന്റെ ആദര്ശപരിവേഷമുണ്ടായിരുന്ന കേജ്രിവാളും സംഘവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗത്തിന്റെ വ്യാമോഹം മുതലെടുക്കുകയായിരുന്നു. രണ്ട് സീറ്റിന്റെ മാത്രം കുറവോടെ ഏറ്റവുംവലിയ ഒറ്റകക്ഷിയായിട്ടും കുതിരകച്ചവടത്തിലൂടെ സര്‍ക്കാരുണ്ടാക്കേണ്ടെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.
അരവിന്ദ് കേജ്രിവാളാകട്ടെ ആദര്‍ശനാട്യം വെടിഞ്ഞ് അതുവരെ ബദ്ധശത്രുവായിരുന്ന, അഴിമതിയുടെ പര്യായമായ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ജനവിധിയെ വഞ്ചിക്കുകയാണ് ആം ആദ്മി പാര്‍ട്ടി ചെയ്തത്. ഇക്കാര്യം ദല്‍ഹി നിവാസികളെ ആരും ബോധ്യപ്പെടുത്തേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആം ആദ്മിക്ക് ലഭിക്കുന്ന തണുത്ത പ്രതികരണം ഇതിന് തെളിവാണ്.
ബിജെപിക്കാവട്ടെ വലിയ ജനപിന്തുണയാണ് മോദി ഭരണത്തിന്‍കീഴില്‍ ഇന്ന് ദല്‍ഹിയിലുള്ളത്. രാംലീലാ മൈതാനിയിലെ ജനസാഗരം ഇത് പകല്‍പോലെ വ്യക്തമാക്കുകയുണ്ടായി. കിരണ്ബേദികൂടി രംഗപ്രവേശം ചെയ്തതോടെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍നേട്ടം കൊയ്യുമെന്ന് വ്യക്തമായിരിക്കുകയാണ്. കാര്യക്ഷമതക്ക് പേരുകേട്ട കിരണ്‍ബേദിയുടെ സേവനം ബിജെപിക്കും ദല്‍ഹി നിവാസികള്‍ക്കും ഗുണകരമാവുമെന്ന് എടുത്തുപറയേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: