ന്യൂദല്‍ഹി: ഭീകരാക്രമണത്തെ വിഫലമാക്കുന്നതിനായി ഭാരതം സജ്ജമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാരത സന്ദര്‍ശനത്തിനിടെ ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പരീക്കര്‍.
വാര്‍ത്തയ്ക്ക് വേണ്ടി ഭീകരര്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ ഭാരതം എന്തിനും സജ്ജമാണെന്ന് പരീക്കര്‍ പറഞ്ഞു.
അതിര്‍ത്തിയിലെ 36 കേന്ദ്രങ്ങളില്‍കൂടി 200 ലേറെ ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നുണ്ടെന്ന് ജമ്മു കശ്മീരിലെ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കെ.എച്ച് സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്ക്കൂളുകള്‍, ആരാധനാലയങ്ങള്‍, സൈന്യം, ജനവാസ മേഖലകള്‍ എന്നിവ ഭീകരരുടെ ലക്ഷ്യങ്ങളില്‍ പെട്ടതാകാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: