ന്യൂദല്‍ഹി: ഭീകരാക്രമണങ്ങളും രാജ്യത്തിന് എതിരായ നീക്കങ്ങളും സുരക്ഷാ ഭീഷണികളും മുന്‍കൂട്ടി അറിയാന്‍ ഭാരതം പുതിയ’രഹസ്യാന്വേഷണ വിഭാഗത്തിന് രൂപം കൊടുക്കുന്നു.1968ല്‍, ഇന്റലിജന്‍സ് ബ്യൂറോ വിഭജിച്ച് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് എന്ന റോ രൂപീകരിച്ചശേഷം ഇതാദ്യമായാണ് ഇത്തരമൊരു ശ്രമം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ഈ ആശയം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച നയരേഖകള്‍ തയ്യാറാക്കുന്നത്.
മൂന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും അതീവരഹസ്യ വിവരങ്ങള്‍ ശേഖരിച്ച് നല്കാന് കഴിയുന്ന ഒരു പ്രത്യേക വിഭാഗം രൂപീകരിക്കാനാണ് ലക്ഷ്യം. മുംബൈ സംഭവത്തോടെ ഭീകരരുടെ സാങ്കേതിക വിദ്യാ ഉപയോഗം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരിടുന്ന മുഖ്യ വെല്ലുവിളികളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: