ന്യൂദല്‍ഹി: വിരമിച്ച ശേഷവും കരാര്‍ വ്യവസ്ഥയില്‍ സര്‍വീസില്‍ തുടരുകയായിരുന്ന, പ്രതിരോധ ഗവേഷണ, വികസന ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) മേധാവി അവിനാശ് ചന്ദറിനെ നീക്കിയതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഡിആര്‍ഡിഒയ്ക്ക് ചെറുപ്പക്കാരനായ മേധാവിയാണ് വേണ്ടത്. കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെയല്ല, പരീക്കര്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ വിരമിച്ച ശേഷവും കരാര്‍ അടിസ്ഥാനത്തില്‍ തുടരുകയായിരുന്നു അവിനാശ് ചന്ദര്‍. ഇനി 16 മാസം കൂടിയേ കരാര്‍ ഉള്ളൂ, നവംബറില്‍ റിട്ടയര്‍ ചെയ്തതാണ്. അതിനു ശേഷം 64 കാരനായ അവിനാശ് കരാര്‍ അടിസ്ഥാനത്തില്‍ തുടരുകയായിരുന്നു.
ഗവേഷണത്തിലും മറ്റും ഡിആര്‍ഡിഒ കാണിക്കുന്ന അനാസ്ഥയെയും അകാരണമായ കാലതാമസത്തെയും ഇതുമൂലം ഉണ്ടാകുന്ന ചെലവ് വര്‍ദ്ധനവിനെയും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. മുറപോലെ നടക്കട്ടെയെന്ന സമീപനമാണ് കാരണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. റിട്ടയര്‍ ചെയ്തശേഷവും കാലാവധി നീട്ടിക്കൊടുക്കണമെന്ന നാലു ശസ്ത്രജ്ഞരുടെ അപേക്ഷയും സര്‍ക്കാര്‍ തള്ളിയിരുന്നു.
ഭാരത പ്രതിരോധ സേനകള്‍ക്കുള്ള യുദ്ധോപകരണങ്ങള്‍ വികസിപ്പിക്കാന്‍ 58 ല്‍സ്ഥാപിച്ചതാണ് ഡിആര്‍ഡിഒ. നമുക്കു വേണ്ട ആയുധങ്ങളുടെ 70 ശതമാനവും നാം ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്.ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരില്‍ നിന്ന് മന്ത്രിസഭാ സമിതി അടുത്ത മേധാവിയെ കണ്ടെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: