ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതിനാലാണ് പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് കരസേനാ മേധാവി ജനറല്‍ ധല്‍ബീര്‍ സിങ് സുഹാഗ്. ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് നിഴല്‍ യുദ്ധം നടത്തുകയാണ്.
ഭീകരവാദികള്‍ക്കു വളരാനുള്ള സാഹചര്യങ്ങള്‍ പാക്കിസ്ഥാനില്‍ ഇപ്പോഴും സുലഭമാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ വെല്ലുവിളികള്‍ ശക്തമാണ്. സേനയെ ആധുനീകരിക്കണമെന്നും സുഹാഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ അടുത്തുനടന്ന തീവ്രവാദി ആക്രമണങ്ങള്‍ കാണിക്കുന്നത് പാകിസ്താന്റെ നിരാശയാണ്. ഇന്ത്യാ പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാനുളള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയെന്നും അതുകൊണ്ട് അവര്‍ അന്തര്‍ദേശീയ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നും സുഹാഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: