ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ലണ്ടനിലെ ലാബില്‍ നടത്തും. ഇതിനായി ദല്‍ഹി പോലീസിന് അനുമതി ലഭിച്ചു. മരണകാരണമായ വിഷം ഏതെന്നത് സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്.
സുനന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് തരം വിഷമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതിനിടെ, ശശി തരൂരും സഹായി നാരായണ്‍ സിംഗും മാധ്യമപ്രവര്‍ത്തക നളിനി സിംഗും എസ്ഡിഎമ്മിന് നല്കിയ മൊഴികളുടെ പകര്‍പ്പ് പുറത്തായി.
ലൂപ്പസ് രോഗ ബാധ സംശയിച്ചാണ് സുനന്ദയെ തിരുവനന്തപുരത്തെ കിംസില്‍ പ്രവേശിപ്പിച്ചതെന്നു തരൂര്‍ പോലീസിനോട് പറഞ്ഞിരുന്നു. സുനന്ദ ആല്‍പ്രാക്സ് ഗുളിക ഉപയോഗിക്കുമായിരുന്നുവെന്നും തരൂരിന്റെ മൊഴിയിലുണ്ട്. തരൂരിനെ താന്‍ വെറുതെ വിടില്ലെന്ന് സുനന്ദ പറഞ്ഞെന്ന് സഹായി നാരായണ്‍ സിംഗ് മൊഴി നല്കി. വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ ഇന്ന് ദല്യിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: