Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓസീസിന് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യ പൊരുതുന്നു

Janmabhumi Online by Janmabhumi Online
Jan 7, 2015, 09:41 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

സിഡ്‌നി: ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. 7 വിക്കറ്റ് നഷ്ടത്തില്‍ 572 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സുമായി രോഹിത് ശര്‍മ്മയും 31 റണ്‍സുമായി ലോകേഷ് രാഹുലുമാണ് ക്രീസില്‍.

348ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (117) സെഞ്ചുറിയുടെയും അര്‍ദ്ധസെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സന്റെയും ഷോണ്‍ മാര്‍ഷിന്റെയും ജോ ബേണ്‍സിന്റെയും കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. പരമ്പരയിലെ നാലാം സെഞ്ചുറിയും കരിയറിലെ എട്ടാം ശതകവുമാണ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഇന്നലെ സ്വന്തമാക്കിയത്.

ഇതോടെ പരമ്പരയിലെ നാലാം ടെസ്റ്റിലും സ്മിത്ത് സെഞ്ചുറി നേടി. ഡോണ്‍ ബ്രാഡ്മാനും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് സ്മിത്ത്. ബ്രാഡ്മാന്‍ 1931-32 കലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ജാക്ക് കല്ലിസ് 2003-04-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയുമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. സ്മിത്തിന് പുറമെ ആദ്യദിനം ഡേവിഡ് വാര്‍ണര്‍ (101) സെഞ്ചുറിയും ക്രിസ് റോജേഴ്‌സ് (95) അര്‍ദ്ധസെഞ്ചുറിയും നേടിയിരുന്നു. പരമ്പരയിലെ നാല് ടെസ്റ്റിലും ഓസീസ് ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 500 കടന്നു എന്നതും ശ്രദ്ധേയമാണ്. 1968-69ല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച വെസ്റ്റിന്‍ഡീസ് ടീമാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. മാത്രമല്ല ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഒരു ഇന്നിംഗ്‌സില്‍ 50-ല്‍ കൂടുതല്‍ റണ്‍സ് നേടുന്നത് ഇത് രണ്ടാം തവണയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യവും.

61 റണ്‍സുമായി ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഷെയ്ന്‍ വാട്‌സനാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 400-ല്‍ എത്തിയപ്പോള്‍ 81 റണ്‍സെടുത്ത വാട്‌സനെ മുഹമ്മദ് ഷാമി അശ്വിന്റെ കൈകളിലെത്തിച്ചു. സ്മിത്തിനൊപ്പം മൂന്നാം വിക്കറ്റില്‍ 196 റണ്‍സാണ് വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ 82 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച സ്മിത്ത് 168 പന്തില്‍ നിന്നാണ് സെഞ്ചുറി തികച്ചിരുന്നു. എന്നാല്‍ സ്‌കോര്‍ 415-ല്‍ എത്തിയപ്പോള്‍ 117 റണ്‍സെടുത്ത സ്മിത്തിനെ ഉമേഷ് യാദവ് വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് ഷോണ്‍ മാര്‍ഷും ജോ ബേണ്‍സും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയും ചെയ്തു.

അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്‌കോര്‍ 529-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 73 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ മുഹമ്മദ് ഷാമി വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് സ്‌കോര്‍ 546-ല്‍ എത്തിയപ്പോള്‍ 58 റണ്‍സെടുത്ത ബേണ്‍സിനെയും മുഹമ്മദ് ഷാമി മടക്കി. പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 572 റണ്‍സായപ്പോള്‍ ഒമ്പത് പന്തില്‍ നിന്ന് 25 റണ്‍സെടുത്ത റയാന്‍ ഹാരിസിനെയും ഷാമി മടക്കിയതോടെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 28.3 ഓവറില്‍ 112 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വര്‍കുമാറും ഉമേഷ് യാദവും അശ്വിനും തീര്‍ത്തും നിരാശപ്പെടുത്തി. നാല് മുന്‍നിര ബൗളര്‍മാരും നൂറിലേറെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്നേ തിരിച്ചടിയേറ്റു. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ മുരളി വിജയിനെ (0) മിച്ചല്‍ സ്റ്റാര്‍ക്ക് ബ്രാഡ് ഹാഡിന്റെ കൈകളിലെത്തിച്ചു. മുരളിക്കൊപ്പം ലോകേഷ് രാഹുലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പിന്നീട് ലോകേഷും രോഹിത് ശര്‍മ്മയും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 501 റണ്‍സിന് പിന്നിലാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

India

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

India

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

India

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

India

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

ഇസ്ലാമിന് പരിഗണനയൊന്നുമില്ല ; അവരുടെ വിശ്വാസങ്ങളും സംസ്കാരവും ആർക്കും മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല : ബ്രിട്ടനിൽ ഫ്രീ സ്പീച്ച് ബിൽ അവതരിപ്പിച്ചു

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് , ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ് ; നമുക്ക് ഒപ്പമെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് : ഷഹീദ് അഫ്രീദി

ഡൽഹി – ഗാസിയാബാദ് ട്രെയിൻ പാളം തെറ്റി ; ആയിരങ്ങളുടെ ജീവൻ കാത്ത് രക്ഷിച്ചത് ലോക്കോ പൈലറ്റിന്റെ മനോധൈര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies