കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം നാളെ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് ശ്രീമഹാദേവനും ശ്രീപാര്വ്വതിദേവിക്കും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍നിന്നും ആരംഭിക്കും.
്രശീരാമമൂര്ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയതിനുശേഷം തങ്കഗോളക, തങ്കചന്ദ്രക്കല, തങ്കകിരീടം, തിരുമുഖം എന്നിവ ഉള്‍പ്പെടെയുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ ക്ഷേത്രട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് താലം, പൂക്കാവടി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും.തുടര്‍ന്ന് രാത്രി 8 മണിക്ക് പാര്‍വ്വതിദേവിയുടെ നടതുറക്കും.
നടതുറപ്പ് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് കെ.എ. പ്രവീണ്‍കുമാര്‍ അറിയിച്ചു. അരലക്ഷം പേര്‍ക്ക് സുരക്ഷിതമായി ക്യൂനില്ക്കുന്നതിന് 20000 ചതുരശ്രമീറ്റര്‍ വലിപ്പത്തിലുള്ള പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. ക്യൂനില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് 150 ഓളം വാളണ്ടിയര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കും. 1500 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യുന്നതിന് നാല് പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നും ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ഡിപ്പോകളില്‍നിന്നും സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.നിരവധി ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആലുവ റൂറല്‍ എസ്പിയുടെയും പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ 250 ഓളം പോലീസുകാരുടെ സേവനം ലഭ്യമാണ്. കൂടാതെ 70 സിസി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവത്തിന്റെ 12 ദിവസവും ഭക്തജനങ്ങള്‍ക്ക് അന്നദാനം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്തജനങ്ങളുടെ ആതുരശുശ്രുക്കായി എറണാകുളം ലക്ഷ്മി ആശുപത്രിയുമായി സഹകരിച്ചുള്ള ഗൗരിലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സൗജന്യ ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകളൂടെയും സേവനം ഉണ്ടായിരിക്കും. ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിന്റെ സേവനവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്സ് യൂണിറ്റും ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടുവര്‍ഷമായി നിര്‍ധനരായ 20 കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹം ക്ഷേത്ര ട്രസ്റ്റ് നടത്തിക്കൊടുത്തിട്ടുണ്ട്. ഇത്തവണയും മംഗല്യനിധി രൂപീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര പ്രസിഡന്റ് അറിയിച്ചു.
നാളെ നടതുറപ്പ് മഹോത്സവം ആരംഭിക്കാനിരിക്കെ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ട്രസ്റ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റോഡ്പണിയെക്കുറിച്ചുള്ള നിവേദനങ്ങള്‍ കൊടുത്തിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസമാണ് റോഡുപണിയാരംഭിച്ചത്. നട തുറക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പണി പൂര്‍ത്തിയാകുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് ക്ഷേത്ര ട്രസ്റ്റംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പാര്‍വ്വതിദേവിയുടെ 12 ദിവസത്തെ നടതുറപ്പ് മഹോത്സവം 15 ന് സമാപിക്കും. ക്ഷേത്രം വൈസ് പ്രസിഡന്റ് പി.വി. സജികുമാര്‍, ജോയിന്റ് സെക്രട്ടറി പി.ജി. സുധാകരന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: