ഇടുക്കി: ജീവകാരുണ്യ സംരംഭമായ കാരുണ്യാ ലോട്ടറി വിഭാഗത്തില്‍ ജോലി നോക്കുന്ന ലെയ്സണ്‍ ഓഫീസര്‍മാര്‍ക്ക് സ്ഥിരനിയമനം നല്കാന് നീക്കം. എല്ലാ ജില്ലാ ഓഫീസുകളിലും കാരുണ്യ ലോട്ടറിയുടെ ഇടപാടുകള്‍ നടത്തുന്നതിനായിട്ടാണ് മൂന്ന് വര്‍ഷം മുമ്പ് ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിച്ചത്.
നിയമം കാറ്റില്‍ പറത്തി കേരള കോണ്‍ഗ്രസിന് താല്പര്യമുള്ളവരെയാണ് അന്ന് നിയമിച്ചത്. നിയമനത്തില്‍ സാമുദായിക സന്തുലനം പാലിച്ചിരുന്നുമില്ല. ഒരു മതവിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ് നിയമിച്ചിരുന്നത്.
മൂന്ന് വര്‍ഷം കഴിയുമ്പോള്‍ സ്ഥിര നിയമനത്തിനായി രാഷ്ട്രീയ നേതൃത്വം ലക്ഷങ്ങള്‍ കോഴ വാങ്ങിയതായും ആക്ഷേപമുണ്ട്. നിയമനം നടത്തി മൂന്ന് വര്‍ഷം കഴിഞ്ഞതോടെ ഇവര്‍ക്ക് സ്ഥിരനിയമനത്തിനായുള്ള അണിയറനീക്കം ധനവകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനം ലെയ്സണ്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ചാല്‍ ജില്ലാ ലോട്ടറി ഓഫീസി
ല്‍ വര്‍ഷങ്ങളായ ജോലിനോക്കുന്ന സീനിയര്‍ കഌറിക്കല്‍ ജീവനക്കാരെക്കാള്‍ ഉയര്‍ന്ന പോസ്റ്റാണ് ലഭിക്കുക. ലോട്ടറി വകുപ്പിലെ യൂണിയന് നേതൃത്വം ധനകാര്യവകുപ്പിന്റെ നീക്കത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്. ജില്ലാ ലോട്ടറി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യലോട്ടറിയുടെ വിഭാഗത്തിലെ ലെയ്സണ്‍ ഓഫീസറെക്കൂടാതെ രണ്ട് ക്ലറിക്കല്‍ സ്റ്റാഫ്, ഒരു ഡേറ്റാ എന്‍ട്രി ഓഫീസര്‍ ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ഈ ജീവനക്കാരെ എംപ്ലോയിമെന്റില്‍ നിന്നാണ് ആറുമാസത്തേയ്ക്ക് നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: