പെരുന്ന (ചങ്ങനാശേരി): എന്‍എസ്എസ്സിന്റെ ആവശ്യങ്ങളെ സര്‍ക്കാര്‍ അവഗണിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 138-ാമത് മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍വ്വമായ നിലപാടാണ് എന്‍എസ്എസ്സിനോട് സ്വീകരിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ചില പരാതികളും നിര്‍ദ്ദേശങ്ങളും എന്എസ്എസ്സിനുണ്ടെന്ന് മനസിലാക്കുന്നു. വിദ്യാഭ്യാസ രംഗത്തെ എന്‍എസ്എസ്സിന്റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ഒരുകാലത്തും അവഗണിച്ചിട്ടില്ല. ഇതുസംബന്ധിച്ച് തീരുമാനങ്ങളെടുത്തിട്ടുണ്ട്. എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ അതും പരിഹരിക്കും.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികളുമായി പലവിധ എതിര്‍പ്പുകളുണ്ടായിട്ടും സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. അതുസംബന്ധിച്ച് ഏറ്റവും വേഗത്തില്‍ തീരുമാനമെടുക്കും.
കേരളീയ ഗ്രാമങ്ങളില്‍ അക്ഷരവെളിച്ചം പകര്‍ന്നതില്‍ എന്‍എസ്എസ്സിന്റെ പ്രവര്ത്തനംശ്ലാഘനീയമാണ്.
കേരളത്തിന് എന്‍എസ്എസ് നല്കിയ മഹത്തായ സംഭാവന സാമുദായിക സൗഹാര്‍ദ്ദമാണ്. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ നിരന്തരമായ സംഭാവന നല്കിയ ചരിത്രമാണ് എന്‍എസ്എസ്സിനുള്ളത്.
മേധാശക്തിയും കര്മ്മധീരതയുംകൊണ്ട് ഒരു നൂറ്റാണ്ടിനെ പ്രകമ്പനം കൊള്ളിച്ച ശ്രേഷ്ഠവ്യക്തിത്വമായിരുന്നു മന്നത്തുപത്മനാഭന്റേത്. സാമൂഹ്യ സാമുദായിക നവോത്ഥാനത്തില്‍ അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. എന്‍എസ്എസ് എന്നാല്‍ മന്നത്തുപത്മനാഭനും മന്നത്തുപത്മനാഭനെന്നാല് എന്എസ്എസ്സുമെന്നത് ഒരു നൂറ്റാണ്ടായി നില്ക്കുന്ന അത്ഭുതകരമായ യാഥാര്‍ത്ഥ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ശതകം എന്ന പുസ്തകത്തിന്റെ പ്രകാശനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി നിര്‍വ്വഹിച്ചു. നടന് മോഹന്‍ലാല്‍, ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ ഡോ. എം. ശശികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: