ശിവഗിരി: ഭാരതത്തില്‍ എല്ലാ മതങ്ങളിലുള്ളവരും അവരവരുടെമതവിശ്വാസങ്ങളിലും ആചാരങ്ങളിലും ഉറച്ചു നിന്നാല്‍ മതപരിവര്‍ത്തനത്തിന്റെ ആവശ്യം ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.
ഇക്കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടായാല്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവഗിരിയില്‍ എണ്‍പത്തി രണ്ടാമത് മഹാതീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.
കേരളത്തില്‍ വലിയൊരു നവോത്ഥാനത്തിന് തുടക്കം കുറിച്ച മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവെന്ന് പറഞ്ഞ അദ്ദേഹം രാജ്യം വിഷമ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം ഗുരുദേവനെ പോലുള്ള അവതാര പുരുഷന്മാര് ജന്മം കൊണ്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഗുരുദേവന് തുടങ്ങിവച്ച നവോത്ഥാനത്തിന്റെ പ്രതിഫലനം ഇപ്പോഴും രാജ്യത്ത് അലയടിക്കുന്നുണ്ട്. ചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരുന്നു. സ്വാമി പ്രകാശാനന്ദ തീര്‍ത്ഥാടനസന്ദേശം നല്കി. മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യം സ്വാമി മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: