തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരം പ്രമാണിച്ച് സുരക്ഷ ശക്തമാക്കി. പ്രധാന നഗരങ്ങളിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനത്തിന്റെ പശ്ചാത്താലത്തില്‍ കൂടിയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, 15 അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍, 75 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടക്കം ആയിരത്തിയഞ്ഞൂറിലേറെ വരുന്ന സേനയെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
സ്ത്രീകളുടെ സുരക്ഷയ്ക്ക് മഫ്തിയിലും യൂണിഫോമിലും വനിതാ പോലീസും ഷാഡോ പോലിസും. മദ്യപിച്ചുള്ള ഡ്രൈവിംഗും ബൈക്കിലും കാറിലുമുള്ള റൈസിംഗും അനുവദിക്കില്ലെന്നും പരിധി വിടാതെയുള്ള ആഘോഷങ്ങള്‍ തടയില്ലെന്നും സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു.
വിനോദ സഞ്ചാരികള്‍ക്കും പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ക്യാമറകളും നഗരത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. കടല്‍ത്തീരങ്ങളിലെ ആഘോഷങ്ങളുടെ സുരക്ഷയ്ക്ക് കോസ്റ്റല്‍ പോലീസിനും ലൈഫ് ഗാര്ഡുകള്ക്കുമാണ് ചുമതല. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ആന്റീ സബോട്ടാഷ് ടീം, ഹൈവേ പോലീസ് എന്നിവരുടെ സേവനവും ഉറപ്പാക്കും.
തലസ്ഥാനത്തെ പുതുവര്‍ഷം കൊണ്ടാടുന്ന കോവളം, ശംഖുംമുഖം ബീച്ചുകള്‍, വേളി, ആക്കുളം ബോട്ട് ക്ലബുകള്‍, ആഡംബര ഹോട്ടലുകള്‍, ക്ലബുകള്‍ എന്നിവിടങ്ങള്‍ സുരക്ഷാ വലയത്തിലാണ്. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ കര്‍ശന നടപടികളാണ് സിറ്റി പോലീസ് സ്വീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: