തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് ഒറ്റുകാരെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മാരാരിക്കുളത്ത് തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി.കെ. പളനി ഉള്‍പ്പടെയുള്ളവരാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്ന് സംശയിക്കുന്നതായും വിഎസ് തുറന്നടിച്ചു. തന്നെപ്പോലും ഒറ്റിക്കൊടുക്കാന്‍ അമാന്തിക്കാത്ത പളനി ഇതുചെയ്യാന്‍ മടിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
കൃഷ്ണപിള്ള സ്മാരക കേസില്‍ ലതീഷ് ചന്ദ്രനെ പ്രതിയാക്കിയ പോലീസ് റിപ്പോര്‍ട്ട് പാര്‍ട്ടി അവജ്ഞയോടെ തള്ളണമായിരുന്നു. ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രതികള്‍ കുറ്റക്കാരാണെന്ന് വിശ്വസിക്കുന്നില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്കിയ പ്രതികളാണവര്‍. പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ല. നടപടി പുനപ്പരിശോധിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കാനാകില്ല. കോണ്‍ഗ്രസുകാര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം, വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: