ശിവഗിരി: ശ്രാനാരായണഗരുദേവന് വിഭാവനം ചെയ്ത കാര്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്. ശിവഗിരി തീര്‍ത്ഥാടനത്തോടുബന്ധിച്ച് നടന്ന ശ്രീ നാരായണ പ്രസ്ഥാനം ദേശീയധാരയില്‍ എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി വ്യവസായം നടത്തി ശക്തരാകണമെന്ന് 150 വര്‍ഷം മുമ്പ് ഗുരുദേവന് ആഹ്വാനം ചെയ്തു.
അംബേദ്ക്കറും, ഗരുദേവനും വിദ്യാഭ്യാസത്തിലൂടെ സംഘടിക്കാന്‍ ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ രാഷ്ട്രീയവും സംസ്ക്കാരവും മാറിമാറി വരും. എന്നാല്‍ ജാതി വ്യവസ്ഥ ഇന്നും നിലനില്ക്കുന്നു. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്.
ഗുരുദേവനെപ്പോലെ ഞാനും ദളിത് പിന്നാക്ക കുടുംബത്തില്‍ പിറന്ന വ്യക്തിയാണ്. പിന്നാക്കക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥനേതാവ് ആരെന്ന് കണ്ടെത്താനാകണം. മഹാത്മാഗന്ധിയും, രബീന്ദ്രനാഥടാഗോറും ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ചു. അവര്‍ അദ്ദേഹത്തെ ആദ്ധ്യാത്മിക ഗുരുവായി അംഗീകരിച്ചു. 1903ല്‍ ഗുരു സ്ഥാപിച്ച എസ്എന്‍ഡിപി യോഗം ഇന്ന് ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞുവെന്നും രാംവിലാസ് പസ്വാന് പറഞ്ഞു.
ബാംഗ്ലൂരിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായ ഡോ. രജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. തെലുങ്ക് ഭാഷയില്‍ ദൈവദശകം ആലപിച്ചുകൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ചടങ്ങില്‍ മുംബൈ ശ്രാനാരായണമന്ദിര സമിതി ജനറല്‍ സെക്രട്ടറി എന്‍. എസ്. സലിംകുമാര്‍ വിഷായവതരണം നടത്തി.
ആന്ധ്രാപ്രദേശ് ഗൗഡസൊസൈറ്റി ജനറല്‍ സെക്രട്ടറി ബണ്ടിചന്ദ്രമൗലവിഗൗഡ്, തമിഴ്നാട് ഇല്ലത്തുപിള്ളമാര്‍ സംഘം ജനറല്‍ സെക്രട്ടറി അഡ്വ. ബാലമുരുകന്, കര്‍ണ്ണാടക ബല്ലവഅസോസിയേഷന് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരപൂജാരി, പി. പി. രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: