ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 2015-16 വര്‍ഷത്തില്‍ 6 മുതല്‍ 6.5 ശതമാനം വരെയാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപക്ഷേ വളര്‍ച്ചാ നിരക്ക് ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്നും ജെയ്റ്റിലി ചൂണ്ടിക്കാട്ടി.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കൂടുതല്‍ വികേന്ദ്രീകരിക്കണമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് നല്കുന്ന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കണമെന്നും സംസ്ഥാന മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ബജറ്റിനായി നയം രൂപീകരിക്കുന്ന വേളയില്‍ ഈ ആവശ്യങ്ങളെല്ലാം കേന്ദ്രം പരിഗണിക്കുമെന്ന് ജെയ്റ്റിലി പറഞ്ഞു. യോഗം നാലു മണിക്കൂറിലധികം നീണ്ടു നിന്നു.
ഉത്പാദന മേഖലയിലെ അറച്ചറച്ചുള്ള വളര്‍ച്ച കേന്ദ്രത്തിന് മുന്നിലെ വലിയ വെല്ലുവിളികളിലൊന്നാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. രാജ്യത്തെ മികച്ച വളര്‍ച്ചാ നിരക്കിലേക്ക് എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജെയ്റ്റിലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: