ന്യൂദല്‍ഹി: ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ 70 ആദിവാസികള്‍ കൊല്ലപ്പെട്ട അസമിലെ സോനിത്പൂരും ക്രൊക്രാജറും കരസേനാ മേധാവി ദല്‍ബിര്‍ സിംഗ് ഇന്ന് സന്ദര്‍ശിക്കും.
ഗുവഹത്തിയിലെത്തുന്ന സിംഗ് അവിടെ നിന്ന് സോനിത്പൂരിലും ക്രൊക്രാജറിലും എത്തും. നേരത്തെ ബോഡോ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരസേനാ മേധാവിയുടെ അസം സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തീവ്രവാദി ആക്രമണം നടന്ന പ്രദേശങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന സൈനിക നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ കരസേനാ മേധാവിയെ ധരിപ്പിക്കും. തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ആദിവാസികളും ബോഡോകളും തമ്മിലുള്ള കലാപം പടര്‍ന്നിരുന്നു.
ഒരു ഘട്ടത്തില്‍ ആദിവാസികള്‍ പോലീസിന് നേരെയും ശക്തമായ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇതോടെ ആകെ മരണസംഖ്യ 81 ആയി.
വെള്ളിയാഴ്ച രാവിലെ സുഹാഗ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ച് ബോഡോ തീവ്രവാദം അമര്‍ച്ച ചെയ്യാന്‍ സൈന്യം സ്വീകരിച്ച നടപടി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: