ന്യൂദല്‍ഹി: അസമില്‍ ബോഡോ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ശക്തമായി ഏറ്റുമുട്ടി. അസമിലെ ചിരാംഗിലും കൊക്രജറിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ച രാങ്ങില് ഗ്രനേഡ് ആക്രമണവും ഉണ്ടായി.
സംസ്ഥാനത്ത് സംയുക്ത സൈനിക നീക്കത്തിന് കേന്ദ്രം രാവിലെ തീരുമാനിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ത്യ-ഭൂട്ടാന് അതിര്‍ത്തിയിലെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ തുടരുന്നത്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്തോ ഭൂട്ടാന് അതിര്‍ത്തി അടച്ചു.
കഴിഞ്ഞ ദിവസം ബോഡോ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 83 പേര് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീവ്രവാദികള്‍ക്കെതിരെ അടിയന്തര നടപടി. ബോഡോ തീവ്രവാദികളുടമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തി ജില്ലകളായ സോനിത്പുര്‍, കൊക്രജാര്‍ ജില്ലകളിലായിരുന്നു ബോഡോ ഭീകരര്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം ബോഡോ ഭീകരര്‍ക്കെതിരായ നടപടിക്ക് മ്യാന്മര്, ഭൂട്ടാന് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സഹായവും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: