വഡോദര: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ യൂസഫ് പഠാന് കാണിയായ യുവാവിന്റെ മുഖത്തടിച്ചു. വഡോദരയില്‍ ബറോഡയും ജമ്മു കശ്മീരും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. പഠാനെ ബിസിസിഐ വിലക്കിയേക്കും.
റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജമ്മു കശ്മീരിനെതിരെ ബാറ്റു ചെയ്യുകയായിരുന്നു യൂസഫ് പഠാനു നേരെ കാണിയായ യുവാവ് അസഭ്യം പറയുകയും കൂകി വിളിക്കുകയും ചെയ്തു.
പഠാനോടൊപ്പം ബാറ്റു ചെയ്യുകയായിരുന്ന അമ്പാട്ടി റായിഡുവിനു നേരെയും യുവാവ് അസഭ്യ വാക്കുകള്‍ പ്രയോഗിച്ചു. ഇതില്‍ കുപിതനായ യൂസഫ് പഠാന് ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ഉടന്‍ യുവാവിനെ വിളിപ്പിക്കുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി സ്നേഹല്‍ പരീഖ് പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ യൂസഫിന്റെ പഠാന്റെ സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ ഇര്ഫാന് പഠാന് ഇടപെട്ട് പ്രശ്നം ഒതുക്കിത്തീര്‍ത്തു. എന്നാല്‍ തുടര്‍ നടപടികള്‍ക്കായി സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബിസിസിഐക്ക് അയച്ചതായി പരീഖ് വ്യക്തമാക്കി.
സഹോദരനും ക്രിക്കറ്റ് താരവുമായ ഇര്ഫാന് പഠാന് തക്ക സമയത്ത് ഇടപെട്ടാണ് പ്രശ്നം ഒതുക്കിതീര്‍ത്തത്. എന്നാല്‍, മാച്ച് റഫറി സംഭവത്തെക്കുറിച്ച് ബിസിസിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബറോഡ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി സ്നേഹല്‍ പരീഖ് പറഞ്ഞു. വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ ബിസിസിഐ യൂസഫ് പഠാനെതിരെ സ്വീകരിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: