ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടി കിട്ടിയത്. മല്‍സരിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒന്നില്‍ തോറ്റു. ഒരിടത്ത് നേരിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
സോണാവാര്‍ മണ്ഡലത്തില്‍ ഒമര്‍ തോറ്റു.പിഡിപിയുടെ അഷ്റഫ് മീര്‍ ആണ് ഇവിടെ ജയിച്ചത്. ബീര്‍വയില്‍ ഒമര്‍ ജയിച്ചെങ്കിലും ഭൂരിപക്ഷം വെറും ആയിരം വോട്ടാണ്. കോണ്‍ഗ്രസിന്റെ നസീര്‍ അഹമ്മദിനെയാണ് തോല്‍പ്പിച്ചത്.
77 മുതല്‍ തുടര്‍ച്ചയായി ജയിക്കുന്ന ധനമന്ത്രി അബ്ദുള്‍ റഹീം റാത്തേറും ഇക്കുറി ആദ്യമായി തോറ്റു. ചരാര്‍ ഇ ഷെരീഫില്‍ പിഡിപിയുടെഗുലാം നബി ലോണാണ് തോല്‍പ്പിച്ചത്.ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ താരാചന്ദും തോറ്റു. ചംബ് മണ്ഡലത്തില്‍ ബിജെപിയുടെ കൃഷന് ലാലാണ് താരാചന്ദിനെ തോല്‍പ്പിച്ചത്.ബിജെപിയുടെ ഡോ. ഹീന ഭട്ട് പിഡിപിയുടെ സെയ്ദ് മുഹമ്മദ് അല്‍താഫ് ബുഖാരിയോട് തോറ്റു.
കോണ്‍ഗ്രസിനും ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനും കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 28 സീറ്റുകളുമായി കോണ്‍ഗ്രസുമായി ചേര്‍ന്ന്, ഭരണം കൈയാളിയിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന് ഇക്കുറി 15 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇക്കുറി 12 സീറ്റുകളാണ് ലഭിച്ചത്.
ജയിച്ച പ്രമുഖര്‍
മുഫ്തിമുഹമ്മദ് സെയ്ദ്( അനന്ത്നാഗ് മണ്ഡലം), മുന്‍ വിഘടന വാദി നേതാവായ സജ്ജദ് ലോണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: