ഝാര്‍ഖണ്ഡില്‍ തോറ്റപ്രമുഖരില്‍ മൂന്നു മുന്‍മുഖ്യമന്ത്രിമാരും മുഖ്യമന്ത്രിയും.മുഖ്യമന്ത്രി ഹേമന്ത് സോറന് ഒരു മണ്ഡലത്തില്‍ തോറ്റെങ്കിലും ഒരിടത്ത് ജയിച്ചു.
മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്ജുന് മുണ്ടെ, നാലു തവണ ജയിച്ച ഖര്സാവനിലാണ് ഇക്കുറിയും മല്‍സരിച്ചതെങ്കിലും തോറ്റു. മൂന്നു തവണയായി പതിനാലു വര്‍ഷം മുഖ്യമന്ത്രിയായി. കാലാവധി അവസാനിക്കുന്ന നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു.ഇക്കുറി മുഖ്യമന്ത്രിയാകാന്‍ പരിഗണിച്ചിരുന്നയാളാണ്.
മുന്‍മുഖ്യമന്ത്രി മധു കോഡ 11182 വോട്ടിന് തോറ്റു.2000 മുതല്‍ ജഗന്നാഥപൂരിനെ പ്രതിനിധീകരിക്കുന്ന കോഡ 2005ല്‍ മുഖ്യമന്ത്രിയായി.23 മാസത്തെ ഭരണത്തിനുശേഷം ജെഎംഎം പിന്തുണ പിന്‍വലിക്കുകയായിരുന്നു.2000ല്‍ ബിജെപി ടിക്കറ്റിലാണ് മല്‍സരിച്ചത്.
2005ല്‍ സ്വതന്ത്രനായും. ബിജെപി വിട്ട കോഡ ജെയ്ഭാരത് സാമന്ത പാര്‍ട്ടി രൂപീകരിച്ച് 2009ല്‍ ഭാര്യ ഗീതയെ തന്റെ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിച്ചു. ആ സമയം കോഡ എംപിയായിരുന്നു. ഇക്കാലത്താണ് അഴിമതിക്കേസില്‍ കോഡ അകത്തായത്. നാലു വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയിട്ടുണ്ട്.
മുന്മുഖ്യമന്ത്രിഝാര്ഖണ്ഡ് വികാസ് പാര്‍ട്ടിയുടെ ബാബുലാല്‍ മറാണ്ടി രണ്ടു മണ്ഡലങ്ങളിലും തോറ്റു.
സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് ബാബുലാല്‍.രാജ് ധന്‍വാറില്‍ സിപിഎം( എംഎല്) സ്ഥാനാര്‍ഥി രാജ്കുമാറിനോടും ഗിരിധില്‍ ബിജെപിയുടെ നിര്‍ഭയ് സബാദിയോടുമാണ് ബാബുലാല്‍ മറാണ്ടി തോറ്റത്.
ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് ദുംകയില്‍ ബിജെപിയുടെ ലോയിസ് മറാണ്ടിയോട് തോറ്റു.എന്നാല്‍ ബെര്‍ഹെയ്ത് മണ്ഡലത്തില്‍ ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: