പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രംകുറിച്ച സന്ദര്‍ശനത്തിനുശേഷം അമേരിക്ക ഭാരതത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞുവെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം തുളസി ഗബ്ബാര്‍ഡ് അഭിപ്രായപ്പെട്ടു.
”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനംകൊണ്ട്, ഊര്‍ജസ്വലതയും കാഴ്ചപ്പാടുംകൊണ്ട് ഭാരതത്തിന്റെ ഭാവിയെ ഗൗരവമായി കാണുന്ന ഒരാളാണ് അദ്ദേഹമെന്ന് അമേരിക്കന്‍ നേതാക്കള്‍ തിരിച്ചറിഞ്ഞു,” പനാജിയിലെത്തിയ ഗബ്ബാര്‍ഡ് ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു.
ഭാരതത്തിനുള്ള സാധ്യതയും അത് കൈവരിക്കാനുള്ള മോദിയുടെ പദ്ധതിയും അമേരിക്കന്‍ ഭരണകൂടത്തിലുള്ളവരും വാണിജ്യരംഗത്തും മറ്റ് മേഖലകളിലുള്ളവരും ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നുവെന്ന് തുളസി ഗബ്ബാര്‍ഡ് പറഞ്ഞു. പൊതുതാല്പര്യമുള്ള മേഖലകളില്‍ ഒരുമിച്ചുപ്രവര്ത്തിക്കാനുള്ള അവസരമായാണ് അമേരിക്കന്‍ നേതാക്കള്‍ ഇതിനെ കാണുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
”അമേരിക്കയിലെ വാണിജ്യനേതാക്കളെ ഞാന്‍ വ്യക്തിപരമായി കാണുകയുണ്ടായി. ഭാരതത്തില്‍ നിക്ഷേപം നടത്താന്‍’ അവര്‍ക്ക് അതീവതാല്പര്യമാണുള്ളത്. ഭാരതത്തിലെ വാണിജ്യനേതാക്കളെ കാണാനും അവര്‍ക്ക് താല്പര്യമുണ്ട്,” ഗബ്ബാര്‍ഡ് പറഞ്ഞു.
ഈയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താന്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായെന്നും ഗബ്ബാര്‍ഡ് പറഞ്ഞു. ”അദ്ദേഹം ഇതിനകം ഉണ്ടാക്കിയിട്ടുള്ള പുരോഗതിയെക്കുറിച്ചറിഞ്ഞപ്പോള് എനിക്ക് വളരെയധികം താല്പര്യം തോന്നി. ശുചിത്വഭാരതം പരിപാടി അവരെ വല്ലാതെ സന്തോഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: