ബെംഗഌരു: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് ആളുകളെ ട്വിറ്റര്‍ അക്കൗണ്ടുവഴി റിക്രൂട്ടുചെയ്തെന്ന കേസില്‍ അറസ്റ്റിലായ മെഹ്ദി മസ്റൂര്‍ ബിശ്വാസിന്റെ 1.29 ലക്ഷം വരുന്ന ട്വീറ്റുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് സ്വകാര്യ ഐടി കമ്പനിയുടെ സഹായം തേടുന്നു.
ട്വീറ്റുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവില്ലെവന്ന് തെളിഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിനു പോലീസ് ശ്രമം നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതൊരു പ്രധാനപ്പെട്ട കേസാണ് അതുകൊണ്ട് തന്നെ ഈ മേഖലയില്‍ കൃത്യമായ അറിവുള്ളവര്‍ക്കേ പോലീസിനെ സഹായിക്കാനാകൂ. ‘
അതിനാലാണ് പുറത്തു നിന്നുള്ള സ്വകാര്യ കമ്പനികളുടെ സഹായം തേടുന്നതെന്ന് കമ്മിഷണര്‍ എം.എന്‍. റെഡ്ഡി വ്യക്തമാക്കി. എന്നാല്‍ ഏത് കമ്പനിയാണ് പൊലീസിനെ സഹായിക്കുന്നതെന്നു അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: