കൊച്ചി: കേരളത്തിന്റെ സാമ്പത്തിക നില വന്‍തകര്‍ച്ചയെ നേരിടുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളവും ബംഗാളും അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസും സിപിഎമ്മുമാണ് ദുസ്ഥിതിക്ക് കാരണക്കാര്‍.ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തിന്റെ ജിഡിപിയുടെ മുപ്പതു ശതമാനമാണ് കടം. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ അധികമാണിത്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങൡലൊന്ന് കേരളമാണ്. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളത്തിന് 7.67 ശതമാനം വളര്‍ച്ച മാത്രമാണ് നേടാനായത്. ഇക്കാലയളവില്‍ ഗുജറാത്തിന്റെ വളര്‍ച്ച 9.34 ശതമാനമായിരുന്നു.
പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലാണ്.കേരളം ഭരിച്ച കക്ഷികള്‍ക്ക് അഴിമതിയിലും വര്‍ഗീയ പ്രീണനത്തിലും മാത്രമാണ് താത്പര്യം. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് കിട്ടിയ പത്തു ശതമാനം വോട്ട് ഇതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. വോട്ടിങ്ങ് നിലവച്ച് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടി ബിജെപിയാണ്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനജീവിതത്തില്‍ പ്രതിഫലിച്ചു തുടങ്ങി.ആറുമാസത്തിനുളളില്‍ പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനായി. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ളതാണ്.ജന ധന് യോജന, ദീന ദയാല്‍ ഗ്രാമ ജ്യോതി യോജന തുടങ്ങിയ പദ്ധതികള്‍ പാവപ്പെട്ടവരെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
എല്ലാവര്‍ക്കുമൊപ്പം-എല്ലാവരുടേയും ക്ഷേമം എന്നതാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി യുഎന്‍ അംഗീകരിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമാണെന്നും ഷാ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, നേതാക്കളായ എച്ച്്.രാജ, പി.കെ കൃഷ്ണദാസ്,കെ.പി ശ്രീശന്, എ.എന്‍ രാധാകൃഷ്ണന്. പി.എം വേലായുധന്, പി.ജെ തോമസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: