ആലപ്പുഴ: പാണാവള്ളി നെടിയതുരുത്തില്‍ സ്വകാര്യകമ്പനികള്‍ നിര്‍മ്മിക്കുന്ന റിസോര്‍ട്ട് കാരണം ഊന്നി വലകള്‍ക്കുള്ള ആദായം നഷ്ടപ്പെട്ടതിന് പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം ആര്. നടരാജന്. മത്സ്യതൊഴിലാളിയായ അയ്യപ്പന് ഗോപാലന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. താന്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളിയാണെന്നും നെടിയതുരുത്തിനോട് ചേര്‍ന്നുള്ള പുഴയില്‍ സര്‍ക്കാര്‍ തനിക്ക് ഒരു വല ഊന്നിപ്പാട് അനുവദിച്ചെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ റിസോര്‍ട്ട് മാഫിയ തീരങ്ങളിലുള്ള കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിച്ച് പുലിമുട്ട് നിര്‍മ്മാണത്തിനായി കരിങ്കല്ലുകള്‍ കായലില്‍ നിക്ഷേപിച്ച് കായലിന്റെ വീതി കുറച്ചതായി പരാതിയിലുണ്ട്.
ഇതിന്റെ ഫലമായി ഊന്നിവലകള്ക്കുള്ള ആദായം നഷ്ടമായി. കമ്മീഷന് ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വില്ലകള്‍ തത്ക്കാലം പൊളിച്ചുമാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടതായി കളക്ടര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് പരാതിക്ക് പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് ആര്. നടരാജന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: