ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസ് തീര്‍പ്പാക്കണമെന്ന് ഇറ്റലി. ഇതിന് രണ്ട് മാര്‍ഗങ്ങളാണ് അവര്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി പരസ്യമായി മാപ്പു പറയാം, ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റുമരിച്ച മല്സ്യപ്രവര്ത്തകരുടെ കുടംബത്തിന് വന്‍തുക നഷ്ടപരിഹാരം നല്‍കാം.
എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ കോടതിയുടെ അനുമതിയില്ലാതെ ഒത്തുതീര്‍പ്പ് സാധ്യമല്ല.
ഇറ്റലിയുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊല്ലത്തു നിന്ന് മല്‍സ്യബന്ധനത്തിനു പോയ രണ്ടു പേരെ പുറംകടലില്‍ വച്ച് ചരക്ക് കപ്പലില്‍ സുരക്ഷാ ഉദ്യോഗസ്ഥരായ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇത്. മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവരാണ് പ്രതികള്‍. 2012 ഫെബ്രുവരിയിലായിരുന്നു കടല്‍ക്കൊല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: