സ്ത്രീകള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി വൃത്തിയും വെടിപ്പുമുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റും ഇതരസൗകര്യങ്ങള്‍ നല്കുന്ന വഴിയോരകേന്ദ്രങ്ങളും കേരളത്തില്‍ സ്ഥാപിക്കുന്നതിനായി പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ ആശ്വാസ് പബ്ലിക് അമ്നിറ്റീസ് കേരള ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം രൂപീകരിച്ചുവെന്നും ആദ്യഘട്ടത്തില്‍ അതത് നിയോജകമണ്ഡലത്തിലെ നിയമസഭാ സാമാജികരുടെ (എംഎല്‍എമാരുടെ) ആസ്തിവികസന ഫണ്ടില്‍നിന്നുമുള്ള ധനം വിനിയോഗിച്ച്,
നിശ്ചിത യൂസേര്‍സ് ഫീസു പിരിച്ചുകൊണ്ടുള്ള വഴിയോരകേന്ദ്രങ്ങള്‍ തിരൂര്‍, അരൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച് പദ്ധതിക്ക് ആരംഭം കുറിക്കുമെന്നും പൊതുമരാമത്തു മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ച വിവരമാണ് എന്റെ ഈ കുറിപ്പിനാധാരം.
നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കുമായി യാത്രാവേളയില്‍ സൗകര്യങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റുകള് സ്ഥാപിച്ചാല്‍ അവ ഉപയോഗിക്കുവാന്‍ എത്തുന്നവരെ മാന്യതയോടെ സഹായിക്കുവാനായി സ്ത്രീ ജോലിക്കാര്‍ കേരളത്തില്‍ ലഭിക്കുമോയെന്നതാണ് ഒരു പ്രശ്നം.
രാത്രികാലങ്ങളില്‍ വഴിയോരകേന്ദ്രങ്ങളിലെ സ്ത്രീജോലിക്കാര്‍ക്ക് ഏറ്റവും മിതമായ സുരക്ഷ നല്കുവാന് സാധിക്കുമോയെന്നതാണ് വേറൊരു പ്രശ്നം. വൃത്തിയുംവെടിപ്പുമുള്ള ടോയ്ലറ്റുകളാക്കി നിലനിര്‍ത്തുവാന്‍ ധാരാളം ജലമാവശ്യമാണ്. ആവശ്യമുള്ള ജലം ലഭ്യമാക്കുവാന്‍ സാധിക്കുമോയെന്നതാണ് ഇനിയൊരു പ്രശ്നം. ടോയ്ലറ്റ് ഉപയോഗിക്കുന്ന സ്ത്രീകള്‍ അറിയാതെ രഹസ്യക്യാമറകളും മറ്റും സ്ഥാപിക്കുമോ എന്നതാണ് മുഖ്യമായ ആശങ്ക.
സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യംവച്ച് ആരംഭിക്കുവാന്‍ പോകുന്ന പദ്ധതി, ചില രാഷ്ട്രീയക്കാരുടെയും അവരുടെ ശിങ്കിടികളുടെയും കറവപ്പശുയാവുകയില്ലായെന്ന് ഒരുറപ്പുമില്ലാത്ത കാലഘട്ടമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഇപ്പോഴത്തെ പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനം ഈ ഉറപ്പില്ലായ്മയെ സാധൂകരിക്കുന്നു.
വാ.ലക്ഷ്മണ പ്രഭു
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: